ന്യൂഡൽഹി: കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകരെ പിന്മാറ്റാനുള്ള നീക്കവുമായി ഹരിയാന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രകേഷ് ടികായത് അടക്കം പതിനൊന്നോളം കർഷക നേതാക്കളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ചയാണ് ഫലംകാണാതെ പോയത്.
കർണാലിൽ ഓഗസ്റ്റ് 28ന് നടന്ന പോലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയ എസ്ഡിഎം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ടുവച്ചിരുന്നു. മരിച്ച കർഷകനും പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിച്ചതോടെ കർണാലിലെ മിനി സെക്രട്ടേറിയേറ്റ് ഘെരാവോ ചെയ്യാൻ പുറപ്പെട്ടിരിക്കുകയാണ് കർഷകർ. കർഷകരെ തടയാൻ വൻ പോലീസ് സന്നാഹവും രംഗത്തുണ്ട്. വീണ്ടുമൊരു സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കർണാലിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കർണാൽ ജില്ലയിൽ വ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗതം വഴി തിരിച്ച് അംബാല-ഡൽഹി ഹൈവേ വഴിയാക്കിയിരുന്നു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കിസാൻ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട് കിസാൻ മോർച്ച. രാജസ്ഥാനിൽ ഈ മാസം15നും ഛത്തീസ്ഗഡിൽ 29നുമാണ് മഹാ പഞ്ചായത്ത് ചേരുന്നത്.
കർണാലിൽ ഓഗസ്റ്റ് 28ന് നടന്ന പോലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയ എസ്ഡിഎം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ടുവച്ചിരുന്നു. മരിച്ച കർഷകനും പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിച്ചതോടെ കർണാലിലെ മിനി സെക്രട്ടേറിയേറ്റ് ഘെരാവോ ചെയ്യാൻ പുറപ്പെട്ടിരിക്കുകയാണ് കർഷകർ. കർഷകരെ തടയാൻ വൻ പോലീസ് സന്നാഹവും രംഗത്തുണ്ട്. വീണ്ടുമൊരു സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കർണാലിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കർണാൽ ജില്ലയിൽ വ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗതം വഴി തിരിച്ച് അംബാല-ഡൽഹി ഹൈവേ വഴിയാക്കിയിരുന്നു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കിസാൻ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട് കിസാൻ മോർച്ച. രാജസ്ഥാനിൽ ഈ മാസം15നും ഛത്തീസ്ഗഡിൽ 29നുമാണ് മഹാ പഞ്ചായത്ത് ചേരുന്നത്.