തലശേരി: തലശേരി ഒ.വി റോഡിലെ സ്വകാര്യ ആശുപത്രിയിൽ യോഗ്യതയില്ലാത്ത ഡോക്ടർ ചികിത്സ നടത്തുന്നതായി ഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടും ചികിത്സ തുടർന്നത് കത്ത് മുക്കിയതു മൂലം. മാനേജ്മെന്റിൽ ഒരു വിഭാഗമാണ് കത്ത് മുക്കിയതെന്നാണ് ഇപ്പോഴത്തെ മാനേജ്മെന്റ് ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നൽകിയ മുന്നറിയിപ്പ് നോട്ടീസ് മുൻ മാനേജ്മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 16നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് തലശേരി കീർത്തി ഹോസ്പിറ്റൽ മാനേജ്മെന്റിനു നൽകിയത്.
നീക്കിയത് ഈ മാസം
എന്നാൽ, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും കത്ത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നു നീക്കിയതായും കീർത്തി ആശുപത്രിയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മുൻ മാനേജ്മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീർത്തിയിൽ ചികിത്സ നടത്തുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നൽകിയ വ്യക്തിയെയും സ്ഥാപനത്തിൽ കൊണ്ടുവന്നത് മുൻ മാനേജ്മെന്റാണ്.
വ്യാജ ചികിത്സയെത്തുടർന്നു ഗൃഹനാഥൻ മരിച്ച കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതും മുൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടവരാണെന്നും ഈ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
നിരവധി പേർ ഇരകൾ
ഡിഎംഒ നൽകിയ മുന്നറിയിപ്പ് കത്ത് പൂഴ്ത്തിവച്ചതിലൂടെ നിരപരാധികളായ നിരവധി രോഗികളാണ് വ്യാജ ചികിത്സയ്ക്കു വിധേയരായിട്ടുള്ളത്. സർക്കാർ സംവിധാനത്തിൽനിന്നു വന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവമായ കത്ത് പൂഴ്ത്തിവച്ചവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഓപ്പറേഷൻ ഉൾപ്പെടെ നടത്തിയ സുമേശ് എന്ന വ്യാജ ഡോക്ടർക്കെതിരേയാണ് 498 -ാം വകുപ്പ് പ്രകാരം തലശേരി പോലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നൽകിയ മുന്നറിയിപ്പ് നോട്ടീസ് മുൻ മാനേജ്മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 16നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് തലശേരി കീർത്തി ഹോസ്പിറ്റൽ മാനേജ്മെന്റിനു നൽകിയത്.
നീക്കിയത് ഈ മാസം
എന്നാൽ, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും കത്ത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നു നീക്കിയതായും കീർത്തി ആശുപത്രിയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മുൻ മാനേജ്മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീർത്തിയിൽ ചികിത്സ നടത്തുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നൽകിയ വ്യക്തിയെയും സ്ഥാപനത്തിൽ കൊണ്ടുവന്നത് മുൻ മാനേജ്മെന്റാണ്.
വ്യാജ ചികിത്സയെത്തുടർന്നു ഗൃഹനാഥൻ മരിച്ച കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതും മുൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടവരാണെന്നും ഈ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
നിരവധി പേർ ഇരകൾ
ഡിഎംഒ നൽകിയ മുന്നറിയിപ്പ് കത്ത് പൂഴ്ത്തിവച്ചതിലൂടെ നിരപരാധികളായ നിരവധി രോഗികളാണ് വ്യാജ ചികിത്സയ്ക്കു വിധേയരായിട്ടുള്ളത്. സർക്കാർ സംവിധാനത്തിൽനിന്നു വന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവമായ കത്ത് പൂഴ്ത്തിവച്ചവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഓപ്പറേഷൻ ഉൾപ്പെടെ നടത്തിയ സുമേശ് എന്ന വ്യാജ ഡോക്ടർക്കെതിരേയാണ് 498 -ാം വകുപ്പ് പ്രകാരം തലശേരി പോലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.