+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവയ്പ്പില്ല, മുതിർന്ന നേതാക്കളോട് അഭിപ്രായം മാത്രം ചോദിക്കും'

തിരുവനന്തപുരം: കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരൻ എംപി. പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്. ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവ
തിരുവനന്തപുരം: കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരൻ എംപി. പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്. ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവയ്പ്പുണ്ടാകില്ല, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായങ്ങൾ തേടും. പാർട്ടിയിലെ പ്രശ്നങ്ങൾ അവസാനിച്ചെന്നും മുരളീധരൻ പറഞ്ഞു.

ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോൺഗ്രസിലെ പ്രശ്നമായിരുന്നതെന്നും മുരളീധരൻ വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ അഭ്യർഥന വോട്ടർമാർക്ക് കൊടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. എന്നാൽ ബൂത്തിന്‍റെ പണം കണക്കുപറഞ്ഞ് വാങ്ങും, വട്ടിയൂർക്കാവിലും ഇതു സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാർഥികൾ പലയിടത്തും ഉണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെ ത്തുടർന്നു കോണ്‍ഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിക്കു താത്കാലിക വിരാമം. ഒരു മേശയ്ക്കു ചുറ്റുമിരുന്നു ദീർഘമായി ചർച്ച നടത്തിയ നേതാക്കൾ ഒടുവിൽ പുറത്തിറങ്ങി അനുരഞ്ജനത്തിന്‍റെ സന്ദേശം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയോടെ മഞ്ഞുരുകി തുടങ്ങിയിരുന്നു.

ഏകപക്ഷീയമായ അച്ചടക്ക നടപടിയിലുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും രമേശിനുമെതിരേ അതിരൂക്ഷ വിമർശനം നടത്തിയ രാജ്മോഹൻ ഉണ്ണിത്താനെതിരേ നടപടിയെടുക്കാത്ത കാര്യവും ഇവർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ ഉറപ്പുനൽകി.

കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ എന്നിവരുടെ പട്ടിക തയാറാക്കുന്നതിനു മുന്പ് വിശദമായ ചർച്ച നടത്താമെന്ന ഉറപ്പ് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നൽകിയെന്നാണ് അറിവ്. സംസ്ഥാന നേതൃനിരയിലെ പ്രശ്നങ്ങൾ ഇവിടെ തന്നെ പരിഹരിച്ചതിനെ തുടർന്ന് ഇന്നു കേരളത്തിലെത്താനിരുന്ന എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ വരുന്നില്ലെന്നു തീരുമാനിച്ചു.
More in Latest News :