ന്യൂഡല്‍ഹി: കര്‍ഷക ശക്തി വിളിച്ച് പറഞ്ഞ് പതിനായിരങ്ങള്‍ അണിനിരന്ന മുസഫര്‍പൂരിലെ കിസാന്‍ മഹാപഞ്ചായത്തിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് രാജ്യത്തിന്റെ ശത്രുക്കളുടെ കൈയിലെ ഉപകരണമായി മാറിയിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കിസാന്‍ മഹാപഞ്ചായത്ത് നടന്ന മുസാഫര്‍പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സഞ്ജീവ് ബല്യാൻ.
കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭത്തില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രശംസിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ കരുതുന്നതെന്നും മന്ത്രി ചോദിച്ചു. കിസാന്‍ മഹാപഞ്ചായത്തിനെക്കുറിച്ച് റേഡിയോ പാക്കിസ്ഥാന് ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി കര്‍ഷക സമരത്തെയും നേതാക്കളെയും തള്ളിപ്പറഞ്ഞത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തര്‍പ്രദേശില്‍ വലിയ റാലികള്‍ നടത്തുക പതിവാണ്. എന്നാൽ, കര്‍ഷക നേതാക്കള്‍ കരുതുന്നത് അവര്‍ക്ക് പാക്കിസ്ഥാന് സര്‍ക്കാരിന്റെ പ്രശംസ ലഭിക്കുമെന്നാണെന്നാണ് മന്ത്രി പറഞ്ഞത്.
മുസഫര്‍പൂരില്‍ നടന്ന മഹാപഞ്ചായത്തില്‍ യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് കര്‍ഷക നേതാക്കള്‍ താക്കീത് നല്‍കിയിരുന്നു. അതിന് പുറമേയാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് അല്ലാഹു അക്ബർ, ഹര ഹര മഹാദേവ് എന്ന് വിളിച്ച് അണികളെക്കൊണ്ട് അതേറ്റു വിളിപ്പിച്ചത്.
ഇതിനെതിരേ നിരവധി ബിജെപി നേതാക്കളാണ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭത്തില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രശംസിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ കരുതുന്നതെന്നും മന്ത്രി ചോദിച്ചു. കിസാന്‍ മഹാപഞ്ചായത്തിനെക്കുറിച്ച് റേഡിയോ പാക്കിസ്ഥാന് ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി കര്‍ഷക സമരത്തെയും നേതാക്കളെയും തള്ളിപ്പറഞ്ഞത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തര്‍പ്രദേശില്‍ വലിയ റാലികള്‍ നടത്തുക പതിവാണ്. എന്നാൽ, കര്‍ഷക നേതാക്കള്‍ കരുതുന്നത് അവര്‍ക്ക് പാക്കിസ്ഥാന് സര്‍ക്കാരിന്റെ പ്രശംസ ലഭിക്കുമെന്നാണെന്നാണ് മന്ത്രി പറഞ്ഞത്.
മുസഫര്‍പൂരില്‍ നടന്ന മഹാപഞ്ചായത്തില്‍ യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് കര്‍ഷക നേതാക്കള്‍ താക്കീത് നല്‍കിയിരുന്നു. അതിന് പുറമേയാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് അല്ലാഹു അക്ബർ, ഹര ഹര മഹാദേവ് എന്ന് വിളിച്ച് അണികളെക്കൊണ്ട് അതേറ്റു വിളിപ്പിച്ചത്.
ഇതിനെതിരേ നിരവധി ബിജെപി നേതാക്കളാണ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തിയത്.