ന്യൂഡല്‍ഹി: ബിസിനസ് ക്ലാസിൽ ഉറുമ്പിൻ കൂട്ടത്തെ കണ്ടതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ യാത്രമുടങ്ങി. എഐ-111 വിമാനത്തിന്റെ യാത്രയാണ് ഉറുമ്പുകൾ തടസപ്പെടുത്തിയത്. തുടർന്നു എയര്‍ ഇന്ത്യ പിന്നീട് മറ്റൊരു വിമാനം ലണ്ടന്‍ യാത്രക്കാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തി. ഭൂട്ടാൻ രാജകുമാരന് ജിഗ്മേ നാംഗ്യേല്‍ വാംഗ്ചുക് ഉള്‍പ്പടെയുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ മേയിൽ ബിസിനസ് ക്ലാസിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയിരുന്നു. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ പൈലറ്റ് വിമാനം തിരിച്ച് ഡൽഹിയിൽ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ബിസിനസ് ക്ലാസിൽ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം താഴെയിറക്കി അണുവിമുക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ സൗദിയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയിരുന്നു. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്. വിമാനത്തില്‍ കാര്‍ഗോയും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
കഴിഞ്ഞ മേയിൽ ബിസിനസ് ക്ലാസിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയിരുന്നു. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ പൈലറ്റ് വിമാനം തിരിച്ച് ഡൽഹിയിൽ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ബിസിനസ് ക്ലാസിൽ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം താഴെയിറക്കി അണുവിമുക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ സൗദിയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയിരുന്നു. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്. വിമാനത്തില്‍ കാര്‍ഗോയും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.