+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിപ്പ മരണം: കൂടുതൽ കുട്ടികൾ നിരീക്ഷണത്തിൽ

കോഴിക്കോട്: ചാത്തമംഗലം പാഴൂരിൽ നിപ്പ വൈറസ് ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ കൂടുതൽ കുട്ടികളെ നിരീക്ഷണത്തിലേക്ക് മാറ്റി. മരിച്ച കുട്ടിക്കൊപ്പം കളിച്ച കു
നിപ്പ മരണം: കൂടുതൽ കുട്ടികൾ നിരീക്ഷണത്തിൽ
കോഴിക്കോട്: ചാത്തമംഗലം പാഴൂരിൽ നിപ്പ വൈറസ് ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ കൂടുതൽ കുട്ടികളെ നിരീക്ഷണത്തിലേക്ക് മാറ്റി. മരിച്ച കുട്ടിക്കൊപ്പം കളിച്ച കുട്ടികളെയാണ് നിരീക്ഷിക്കുന്നത്. ഇവർക്കു നിലവിൽ രോഗലക്ഷണം ഒന്നുമില്ല.

പാഴൂർ വായോളി ഹൗസിൽ അബൂബക്കർ-വാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും പരിചരിച്ച ആരോഗ്യപ്രവർത്തകരും എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

അതേസമയം വവ്വാലുകളുടെ സാന്നിധ്യം പ്രദേശത്തില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കുട്ടിക്ക് പരിസരത്തുനിന്നു റമ്പൂട്ടാൻ പഴം പറിച്ച് പിതാവ് നൽകിയിരുന്നു. ഇതിൽ നിന്നാണോ രോഗംപകർന്നത് എന്നും പരിശോധിക്കുന്നുണ്ട്.
More in Latest News :