ന്യൂഡൽഹി: സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുവാണോയെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ട്രൈബ്യുണൽ റിഫോംസ് ആക്ട് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. കേന്ദ്രം പാർലമെന്റിൽ നിയമം പാസാക്കിയത് കോടതി റദ്ദാക്കിയ വകുപ്പുകൾ ചേർത്താണ്. ട്രൈബ്യുണലുകളെ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതി വിധിപ്രകാരം ട്രൈബ്യുണലുകളിലെ ഒഴിവു നികത്താൻ ഒരാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് അനുവദിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രത്തിനെതിരേ സുപ്രീം കോടതി നേരത്തേയും വിമർശനം നടത്തിയിരുന്നു.
ട്രൈബ്യുണൽ റിഫോംസ് ആക്ട് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. കേന്ദ്രം പാർലമെന്റിൽ നിയമം പാസാക്കിയത് കോടതി റദ്ദാക്കിയ വകുപ്പുകൾ ചേർത്താണ്. ട്രൈബ്യുണലുകളെ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതി വിധിപ്രകാരം ട്രൈബ്യുണലുകളിലെ ഒഴിവു നികത്താൻ ഒരാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് അനുവദിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രത്തിനെതിരേ സുപ്രീം കോടതി നേരത്തേയും വിമർശനം നടത്തിയിരുന്നു.