ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ക്ലൈമാക്സിലേക്ക്. ഇന്ത്യ ഉയർത്തിയ 368 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസിൽ. ഒരു ദിവസത്തെ മത്സരം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ഇനി 291 റണ്‍സ് കൂടി വേണം.
രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മൂന്നിന് 27 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 466 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്.
നാലാം ദിനം രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (0), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (44) എന്നിവരുടെ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 72 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സി ക്സുമടക്കം 60 റണ്‍സെടുത്ത് താക്കൂര്‍ പുറത്തായി. പിന്നാലെ 106 പന്തില്‍ നിന്ന് 50 റണ്‍സോടെ പന്തും മടങ്ങി.
ജസ്പ്രീത് ബുംറ (24), ഉമേഷ് യാദവ് (25) എന്നിവരും ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന നല്കി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോയ്സ് മൂന്നും മോയിൻ അ ലിയും റോബിൻസണും രണ്ടും ജെയിംസ് ആൻഡേഴ്സൺ, ക്രെയ്ഗ് ഓവർടൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്നാം ദിനം കെ.എൽ. രാഹുൽ, രോഹിത് ശർമ, ചേതശ്വർ പൂജാര എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാ യിരുന്നു. രോഹിത് ശർമ സെഞ്ചുറി നേടിയ ശേഷമാണ് പുറത്തായത്. ഓപ്പണർ രോഹിത് ശർമയുടെ വിദേശ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. 204 പന്തുകളിൽനിന്നാണ് താരം നൂറ് തികച്ചത്. മൊയീൻ അലിയെ സിക്സർ പറത്തിയായിരുന്നു ഹിറ്റ്മാന്റെ സെഞ്ചുറി.
256 പന്തിൽ ഒരു സിക്സറും 14 ഫോറുമടക്കം 127 റൺസ് രോഹിത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. 127 പന്തിൽ 61 റൺസ് നേടിയ ചേതേശ്വർ പുജാരയ്ക്കൊപ്പം 153 റൺസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ രോഹിത് സ്ഥാപിച്ചു. പതിവ് പ്രതിരോധത്തിൽനിന്നു മാറി ആക്രമണോത്സുക ബാറ്റിംഗ് പരീക്ഷിച്ച പുജാരയുടെ സ്ട്രൈക്ക് റേറ്റ് 48.03 ആയിരുന്നു.
ആദ്യ ദിനം 13 വിക്കറ്റും രണ്ടാംദിനം ഏഴു വിക്കറ്റും വീണ ഓവലിലെ പിച്ചിലാണ് ഇന്ത്യ വമ്പൻ തിരിച്ചു വരവ് നടത്തിയത്. ഒരു ദിനം ശേഷിക്കേ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.
രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മൂന്നിന് 27 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 466 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്.
നാലാം ദിനം രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (0), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (44) എന്നിവരുടെ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 72 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സി ക്സുമടക്കം 60 റണ്‍സെടുത്ത് താക്കൂര്‍ പുറത്തായി. പിന്നാലെ 106 പന്തില്‍ നിന്ന് 50 റണ്‍സോടെ പന്തും മടങ്ങി.
ജസ്പ്രീത് ബുംറ (24), ഉമേഷ് യാദവ് (25) എന്നിവരും ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന നല്കി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോയ്സ് മൂന്നും മോയിൻ അ ലിയും റോബിൻസണും രണ്ടും ജെയിംസ് ആൻഡേഴ്സൺ, ക്രെയ്ഗ് ഓവർടൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്നാം ദിനം കെ.എൽ. രാഹുൽ, രോഹിത് ശർമ, ചേതശ്വർ പൂജാര എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാ യിരുന്നു. രോഹിത് ശർമ സെഞ്ചുറി നേടിയ ശേഷമാണ് പുറത്തായത്. ഓപ്പണർ രോഹിത് ശർമയുടെ വിദേശ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. 204 പന്തുകളിൽനിന്നാണ് താരം നൂറ് തികച്ചത്. മൊയീൻ അലിയെ സിക്സർ പറത്തിയായിരുന്നു ഹിറ്റ്മാന്റെ സെഞ്ചുറി.
256 പന്തിൽ ഒരു സിക്സറും 14 ഫോറുമടക്കം 127 റൺസ് രോഹിത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. 127 പന്തിൽ 61 റൺസ് നേടിയ ചേതേശ്വർ പുജാരയ്ക്കൊപ്പം 153 റൺസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ രോഹിത് സ്ഥാപിച്ചു. പതിവ് പ്രതിരോധത്തിൽനിന്നു മാറി ആക്രമണോത്സുക ബാറ്റിംഗ് പരീക്ഷിച്ച പുജാരയുടെ സ്ട്രൈക്ക് റേറ്റ് 48.03 ആയിരുന്നു.
ആദ്യ ദിനം 13 വിക്കറ്റും രണ്ടാംദിനം ഏഴു വിക്കറ്റും വീണ ഓവലിലെ പിച്ചിലാണ് ഇന്ത്യ വമ്പൻ തിരിച്ചു വരവ് നടത്തിയത്. ഒരു ദിനം ശേഷിക്കേ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.