കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഗർഭിണിയായ പോലീസുകാരിയെ വെടിവച്ചു കൊന്നു. ഘോർ പ്രവിശ്യയിലെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥ ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്.
ഘോർ പ്രിവിശ്യയിലെ ഫിറോസ്ഖോയിലെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ഭീകരർ വെടിയുതിർത്തത്. ബന്ധുക്കളുടെ മുന്നിലാണ് ബാനു നെഗറിനെ ഭീകരർ കൊലപ്പെടുത്തിയത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. തോക്ക് ധാരികളായ മൂന്നുപേർ വീടിനുള്ളിൽ കടന്ന് ബാനുവിന്റെ ബന്ധുക്കളെ കെട്ടിയിട്ടു. പിന്നീട് ഇവരുടെ മുന്നിൽവച്ച് ബാനുവിനെ വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഘോർ പ്രിവിശ്യയിലെ ഫിറോസ്ഖോയിലെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ഭീകരർ വെടിയുതിർത്തത്. ബന്ധുക്കളുടെ മുന്നിലാണ് ബാനു നെഗറിനെ ഭീകരർ കൊലപ്പെടുത്തിയത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. തോക്ക് ധാരികളായ മൂന്നുപേർ വീടിനുള്ളിൽ കടന്ന് ബാനുവിന്റെ ബന്ധുക്കളെ കെട്ടിയിട്ടു. പിന്നീട് ഇവരുടെ മുന്നിൽവച്ച് ബാനുവിനെ വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.