മട്ടന്നൂർ: പെട്ടെന്ന് ഇടപെട്ട് നടപടികൾ സ്വീകരിച്ചാൽ നിപ വൈറസ് വ്യാപനം തടയാനാകുമെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എംഎൽഎ. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുക പ്രധാനമാണ്. വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പുണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
കണ്ണൂരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുക പ്രധാനമാണ്. വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പുണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
കണ്ണൂരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.