ന്യൂഡൽഹി: ബിജെപിക്കെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ. പ്രധാനമന്ത്രിയുടെ നാമത്തിലാണ് ഇനി പ്രചാരണം. ബിജെപിയും അത് തന്നെയാണ് ചെയ്യുന്നതെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
മോദിക്ക് വേണ്ടി മാത്രമാകും തങ്ങളുടെ പ്രചാരണം. മോദി എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഇക്കാര്യം ഞങ്ങള്‍ ജനങ്ങളോട് പറയും. അത് മോദിക്ക് വലിയ പ്രചാരണമാകും. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാം വില്‍ക്കുകയാണ് മോദി. ഇത് ജനങ്ങളോട് പറയുന്നതില്‍ തെറ്റുണ്ടോ എന്നും മുസഫര്‍ നഗറില്‍ മഹാപഞ്ചായത്തിനിടെ കർഷക നേതാവ് ചോദിക്കുന്നു.
മിഷന് ഉത്തര്‍ പ്രദേശ്-ഉത്തരാഖണ്ഡ് എന്ന പേരിലാണ് ഇന്ന് മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയത്. അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചു. മോദിയുടെ മണ്ഡലമായ വാരണാസിയിലും ലഖ്നൗവിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും കർഷകർ പ്രഖ്യാപിച്ചു.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാടായ ഗോരഖ്പൂരിൽ ഒരു മഹാപഞ്ചായത്ത് നടക്കുമോ എന്ന് ചോദ്യത്തിന് ടിക്കായത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- " ആ നഗരം കർഷകരുടേതാണ്. യോഗിജിക്ക് ക്ഷേത്രം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ്, യോഗി ആദിത്യനാഥ് പ്രസിദ്ധമായ ശിവക്ഷേത്രം നടത്തിയിരുന്നു. അത് പട്ടണത്തിന് ആ പേര് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയാണ് ഭരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ കേന്ദ്രീകരിക്കാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ പദ്ധതി. 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാപഞ്ചായത് സംഘടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ക്ഷണിച്ചാല്‍ പോകും. ആവശ്യം നേടും വരെ സമരം ചെയ്യുമെന്നും കർഷക നേതാവ് വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരം 90 വര്‍ഷം നീണ്ടിരുന്നു. കര്‍ഷക സമരം എത്രകാലം നീളുമെന്ന് എനിക്ക് അറിയില്ലെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.
മോദിക്ക് വേണ്ടി മാത്രമാകും തങ്ങളുടെ പ്രചാരണം. മോദി എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഇക്കാര്യം ഞങ്ങള്‍ ജനങ്ങളോട് പറയും. അത് മോദിക്ക് വലിയ പ്രചാരണമാകും. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാം വില്‍ക്കുകയാണ് മോദി. ഇത് ജനങ്ങളോട് പറയുന്നതില്‍ തെറ്റുണ്ടോ എന്നും മുസഫര്‍ നഗറില്‍ മഹാപഞ്ചായത്തിനിടെ കർഷക നേതാവ് ചോദിക്കുന്നു.
മിഷന് ഉത്തര്‍ പ്രദേശ്-ഉത്തരാഖണ്ഡ് എന്ന പേരിലാണ് ഇന്ന് മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയത്. അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചു. മോദിയുടെ മണ്ഡലമായ വാരണാസിയിലും ലഖ്നൗവിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും കർഷകർ പ്രഖ്യാപിച്ചു.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാടായ ഗോരഖ്പൂരിൽ ഒരു മഹാപഞ്ചായത്ത് നടക്കുമോ എന്ന് ചോദ്യത്തിന് ടിക്കായത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- " ആ നഗരം കർഷകരുടേതാണ്. യോഗിജിക്ക് ക്ഷേത്രം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ്, യോഗി ആദിത്യനാഥ് പ്രസിദ്ധമായ ശിവക്ഷേത്രം നടത്തിയിരുന്നു. അത് പട്ടണത്തിന് ആ പേര് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയാണ് ഭരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ കേന്ദ്രീകരിക്കാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ പദ്ധതി. 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാപഞ്ചായത് സംഘടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ക്ഷണിച്ചാല്‍ പോകും. ആവശ്യം നേടും വരെ സമരം ചെയ്യുമെന്നും കർഷക നേതാവ് വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരം 90 വര്‍ഷം നീണ്ടിരുന്നു. കര്‍ഷക സമരം എത്രകാലം നീളുമെന്ന് എനിക്ക് അറിയില്ലെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.