റായ്പുർ: ബ്രാഹ്മണരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ഭാഗേലിന്റെ പിതാവ് നന്ദകുമാർ ഭാഗേലിനെതിരെയാണ് കേസെടുത്തത്.
ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യർഥിക്കുന്ന എന്ന ഭാഗേലിന്റെ പ്രസ്താവനയാണ് വിവാദമായത്. മറ്റെല്ലാ സമുദായങ്ങളോടും ഞാൻ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്കരിക്കാനാവും. അവർ തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും നന്ദകുമാർ ബാഗേൽ പറയുകയായിരുന്നു.
വിവാദ പരാമർശത്തിനെതിരെ സർവ ബ്രാഹ്മിൺ സമാജ് നൽകിയ പരാതിയിലാണ് ഡിഡി നഗർ പോലീസ് കേസെടുത്തത്. നിയമമാണ് പ്രധാനമെന്നും സർക്കാർ എല്ലാ വിഭാഗങ്ങൾക്കും ഒപ്പമാണെന്നും മുഖ്യമന്ത്രി ഭൂപേഷ് പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ല, അത് തന്റെ 86 വയസുള്ള പിതാവായാൽ പോലും അങ്ങനെ തന്നെയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഛത്തിസ്ഗഢ് സർക്കാർ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. തന്റെ പിതാവിന്റെ പരാമർശം സാമുദായിക സമാധാനം തകർക്കുന്നതിന് കാരണമായി, അതിൽ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യർഥിക്കുന്ന എന്ന ഭാഗേലിന്റെ പ്രസ്താവനയാണ് വിവാദമായത്. മറ്റെല്ലാ സമുദായങ്ങളോടും ഞാൻ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്കരിക്കാനാവും. അവർ തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും നന്ദകുമാർ ബാഗേൽ പറയുകയായിരുന്നു.
വിവാദ പരാമർശത്തിനെതിരെ സർവ ബ്രാഹ്മിൺ സമാജ് നൽകിയ പരാതിയിലാണ് ഡിഡി നഗർ പോലീസ് കേസെടുത്തത്. നിയമമാണ് പ്രധാനമെന്നും സർക്കാർ എല്ലാ വിഭാഗങ്ങൾക്കും ഒപ്പമാണെന്നും മുഖ്യമന്ത്രി ഭൂപേഷ് പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ല, അത് തന്റെ 86 വയസുള്ള പിതാവായാൽ പോലും അങ്ങനെ തന്നെയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഛത്തിസ്ഗഢ് സർക്കാർ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. തന്റെ പിതാവിന്റെ പരാമർശം സാമുദായിക സമാധാനം തകർക്കുന്നതിന് കാരണമായി, അതിൽ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.