കോഴിക്കോട്: കോഴിക്കോട്ട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12 വയസുകാരനായ കുട്ടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.45നാണ് കുട്ടി മരിച്ചത്. ചാത്തമംഗലം ചൂലൂർ സ്വദേശിയാണ് കുട്ടി.
പനിയും ഛർദിയുമായി ബുധനാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. നിപയുടെ ലക്ഷണങ്ങൾ കണ്ടതോടെ സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രണ്ട് സാന്പിളുകളുടെ ഫലം കൂടി വരാനുണ്ട്. നിപയാണോ എന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയുടെ അടുത്ത ബന്ധുകളും അയൽക്കാരും നിരീക്ഷണത്തിലാണ്. കുട്ടിയുമായി സന്പർക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്. ഇതേതുടർന്നുചാത്തമംഗലം പഞ്ചായത്തിൽ ആരോഗ്യവകുപ്പ് സുരക്ഷാ ക്രമീകരണം ശക്തമാക്കി. പാഴൂരിലെ റോഡുകളും അടച്ചു.
നേരത്തെ 2018 മേയിലായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. 2019 ൽ കൊച്ചിയിലും രോഗം കണ്ടെത്തിയിരുന്നു. ഇവയെ കൃത്യമായി പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുകയും ചെയ്തിരുന്നു.
പനിയും ഛർദിയുമായി ബുധനാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. നിപയുടെ ലക്ഷണങ്ങൾ കണ്ടതോടെ സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രണ്ട് സാന്പിളുകളുടെ ഫലം കൂടി വരാനുണ്ട്. നിപയാണോ എന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയുടെ അടുത്ത ബന്ധുകളും അയൽക്കാരും നിരീക്ഷണത്തിലാണ്. കുട്ടിയുമായി സന്പർക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്. ഇതേതുടർന്നുചാത്തമംഗലം പഞ്ചായത്തിൽ ആരോഗ്യവകുപ്പ് സുരക്ഷാ ക്രമീകരണം ശക്തമാക്കി. പാഴൂരിലെ റോഡുകളും അടച്ചു.
നേരത്തെ 2018 മേയിലായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. 2019 ൽ കൊച്ചിയിലും രോഗം കണ്ടെത്തിയിരുന്നു. ഇവയെ കൃത്യമായി പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുകയും ചെയ്തിരുന്നു.