തിരുവനന്തപുരം: യുഡിഎഫിൽ തൽക്കാലം നിൽക്കാൻ ആർഎസ്പി. കോണ്ഗ്രസുമായി തിങ്കളാഴ്ച രാവിലെ നടക്കുന്ന ഉഭയകകക്ഷി ചർച്ചയിൽ ആർഎസ്പി പങ്കെടുക്കും.
പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾക്കു ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായാൽ ഉച്ചകഴിഞ്ഞു നടക്കുന്ന യുഡിഎഫിൽ യോഗത്തിൽ പങ്കെടുക്കാനാണ് ആർഎസ്പി സംസ്ഥാന സമിതിയോഗത്തിന്റെ തീരുമാനം. പാർട്ടി, യുഡിഎഫ് വിടുമോ എന്ന ആകാംക്ഷയ്ക്കു യാതൊരു അടിസ്ഥാനമില്ലെന്നും ആർഎസ്പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയവും പരാജയവുമുണ്ടാകുന്നതു സ്വാഭാവികമാണ്. പരാജയത്തിന്റെ പേരിൽ മുന്നണിയോടു വഞ്ചനാപരമായ നിലപാടു സ്വീകരിക്കാൻ പാർട്ടിക്കു കഴിയില്ല. ഉഭയകക്ഷി ചർച്ചയിലും യുഡിഎഫ് യോഗത്തിലും പാർട്ടി പങ്കെടുക്കുമെന്നും അസീസ് പറഞ്ഞു.
പ്രശ്നങ്ങൾ വ്യക്തമാക്കി മുന്നണിക്കു നൽകിയ കത്ത് കോണ്ഗ്രസ് നേതൃത്വം ഗൗരവത്തിലാണ് കണ്ടതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചയിൽ പാർട്ടി പങ്കെടുക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഉഭയകകക്ഷിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾക്കു ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായാൽ ഉച്ചകഴിഞ്ഞു നടക്കുന്ന യുഡിഎഫിൽ യോഗത്തിൽ പങ്കെടുക്കാനാണ് ആർഎസ്പി സംസ്ഥാന സമിതിയോഗത്തിന്റെ തീരുമാനം. പാർട്ടി, യുഡിഎഫ് വിടുമോ എന്ന ആകാംക്ഷയ്ക്കു യാതൊരു അടിസ്ഥാനമില്ലെന്നും ആർഎസ്പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയവും പരാജയവുമുണ്ടാകുന്നതു സ്വാഭാവികമാണ്. പരാജയത്തിന്റെ പേരിൽ മുന്നണിയോടു വഞ്ചനാപരമായ നിലപാടു സ്വീകരിക്കാൻ പാർട്ടിക്കു കഴിയില്ല. ഉഭയകക്ഷി ചർച്ചയിലും യുഡിഎഫ് യോഗത്തിലും പാർട്ടി പങ്കെടുക്കുമെന്നും അസീസ് പറഞ്ഞു.
പ്രശ്നങ്ങൾ വ്യക്തമാക്കി മുന്നണിക്കു നൽകിയ കത്ത് കോണ്ഗ്രസ് നേതൃത്വം ഗൗരവത്തിലാണ് കണ്ടതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചയിൽ പാർട്ടി പങ്കെടുക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഉഭയകകക്ഷിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.