കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്വരയിൽ താലിബാൻ വിരുദ്ധരും താലിബാൻ പോരാളികളും തമ്മിലുള്ള പോരാട്ടം തുടരുന്നു. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ താഴ്വരയിലേക്കുള്ള പ്രവേശനകവാടം അടക്കം മുഴുവൻ പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നൂറുകണക്കിനു താലിബാൻകാരെ വധിച്ചുവെന്നും എൻആർഎഫ് പറഞ്ഞു.
താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും അഫ്ഗാൻ സുരക്ഷാ സേനയിലെ അംഗങ്ങളും പ്രാദേശിക പോരാളികളും അടങ്ങുന്ന എൻആർഎഫിനു നേതൃത്വം നല്കുന്നത് ഗോത്രനേതാവ് അഹമ്മദ് മസൂദാണ്.
അതേസമയം താലിബാനുമായി കർശന ഉപാധികളോടെ സഹകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. എന്നാൽ അത് താലിബാനെ അംഗീകരിക്കൽ അല്ലെന്നും വിദേശനയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി.
തീവ്രവാദം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള താലിബാൻ നയം പരിശോധിച്ച് തുടർനിലപാട് തീരുമാനിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും അഫ്ഗാൻ സുരക്ഷാ സേനയിലെ അംഗങ്ങളും പ്രാദേശിക പോരാളികളും അടങ്ങുന്ന എൻആർഎഫിനു നേതൃത്വം നല്കുന്നത് ഗോത്രനേതാവ് അഹമ്മദ് മസൂദാണ്.
അതേസമയം താലിബാനുമായി കർശന ഉപാധികളോടെ സഹകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. എന്നാൽ അത് താലിബാനെ അംഗീകരിക്കൽ അല്ലെന്നും വിദേശനയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി.
തീവ്രവാദം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള താലിബാൻ നയം പരിശോധിച്ച് തുടർനിലപാട് തീരുമാനിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.