കോൽക്കത്ത: ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ രണ്ടു വെള്ളമയിലുകളെ രക്ഷിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ അതിർത്തിയിൽ കൂടിയാണ് മയിലുകളെ രാജ്യത്തേക്ക് കടത്തിയത്. ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്(ബിഎസ്എഫ്) നടത്തിയ പരിശോധനയിലാണ് മയിലുകളെ കണ്ടെത്തിയത്.
ബേണ്‍പുര്‍-മാറ്റിയാരി അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വനത്തിലെ മരങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഒളിച്ചിരിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകള്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നു. മയിലുകളെ ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്.
ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മയിലുകളെ വനംവകുപ്പിന് കൈമാറി. മയിലുകളെ കോല്‍ക്കത്തയിലെ മൃഗശാലയിലേക്കോ നാദിയയിലെ ബെതുഅദഹരി വന്യജീവി സങ്കേതത്തിലേക്കു അയക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബേണ്‍പുര്‍-മാറ്റിയാരി അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വനത്തിലെ മരങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഒളിച്ചിരിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകള്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നു. മയിലുകളെ ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്.
ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മയിലുകളെ വനംവകുപ്പിന് കൈമാറി. മയിലുകളെ കോല്‍ക്കത്തയിലെ മൃഗശാലയിലേക്കോ നാദിയയിലെ ബെതുഅദഹരി വന്യജീവി സങ്കേതത്തിലേക്കു അയക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.