വെല്ലിംഗ്ടൺ: ശ്രീലങ്കയിൽ നിന്നു കുടിയേറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ന്യൂസിലൻഡിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ കത്തിയാക്രമണത്തിൽ ആറു പേർക്ക് പരിക്ക്. 24 മണിക്കൂറും പോലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നയാളാണ് കൃത്യം നടത്തിയത്. സെക്കൻഡുകൾക്കകം ഇയാളെ പോലീസ് വെടിവച്ചുകൊന്നു.
ഓക്ലൻഡിലെ ന്യൂലിൻ ഡിസ്ട്രിക്ടിലുള്ള ലിൻമാളിൽ പ്രവർത്തിക്കുന്ന കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വില്പനയ്ക്കു വച്ചിരുന്ന വലിയ കത്തി റാഞ്ചിയെടുത്ത അക്രമി കണ്ണിൽ കണ്ടവരെയെല്ലാം കുത്തി. പരിക്കേറ്റവരിൽ മൂന്നു പേർ അതീവ ഗുരുതരാവസ്ഥയിലും ഒരാൾ ഗുരുതരാവസ്ഥയിലുമാണ്.
ഭീകരാക്രമണമാണു നടന്നതെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ വ്യക്തമാക്കി. ഐഎസ് അനുഭാവിയായ ഇയാളുടെ കൃത്യത്തിൽ മറ്റാളുകൾക്കു പങ്കില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഓക്ലൻഡിലെ ന്യൂലിൻ ഡിസ്ട്രിക്ടിലുള്ള ലിൻമാളിൽ പ്രവർത്തിക്കുന്ന കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വില്പനയ്ക്കു വച്ചിരുന്ന വലിയ കത്തി റാഞ്ചിയെടുത്ത അക്രമി കണ്ണിൽ കണ്ടവരെയെല്ലാം കുത്തി. പരിക്കേറ്റവരിൽ മൂന്നു പേർ അതീവ ഗുരുതരാവസ്ഥയിലും ഒരാൾ ഗുരുതരാവസ്ഥയിലുമാണ്.
ഭീകരാക്രമണമാണു നടന്നതെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ വ്യക്തമാക്കി. ഐഎസ് അനുഭാവിയായ ഇയാളുടെ കൃത്യത്തിൽ മറ്റാളുകൾക്കു പങ്കില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.