ലണ്ടൻ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 99 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 191 റൺസിന് മറുപടിയായ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 290 റൺസിൽ എല്ലാവരും പുറത്തായി. ഒലി പോപ്പും ക്രിസ് വോക്സും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി.
അഞ്ചിന് 62 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഒലി പോപ്പ് - ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ടാണ് രക്ഷപെടുത്തിയത്. 62 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ഇരുവരും ആറാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
77 പന്തില്‍ നിന്ന് ഏഴു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ആദ്യം പുറത്തായത്. 159 പന്തുകള്‍ നേരിട്ട പോപ്പ് ആറ് ഫോറുകളടക്കം 81 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച ക്രിസ് വോക്സാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. 60 പന്തുകള്‍ നേരിട്ട വോക്സ് 11 ഫോറുകളടക്കം 50 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറയും ജഡേജയും രണ്ടും വിക്കറ്റുകള്‍ നേടി.
അഞ്ചിന് 62 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഒലി പോപ്പ് - ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ടാണ് രക്ഷപെടുത്തിയത്. 62 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ഇരുവരും ആറാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
77 പന്തില്‍ നിന്ന് ഏഴു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ആദ്യം പുറത്തായത്. 159 പന്തുകള്‍ നേരിട്ട പോപ്പ് ആറ് ഫോറുകളടക്കം 81 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച ക്രിസ് വോക്സാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. 60 പന്തുകള്‍ നേരിട്ട വോക്സ് 11 ഫോറുകളടക്കം 50 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറയും ജഡേജയും രണ്ടും വിക്കറ്റുകള്‍ നേടി.