ന്യൂഡല്‍ഹി: പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. ഏറ്റെടുക്കലിന് എതിരായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി സുപ്രീംകോടതി റദ്ദാക്കി. കരാര്‍ ലംഘിച്ചാല്‍ ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
എസ്റ്റേറ്റ് കൈവശം വച്ച സമയത്തെ ആദായം എസ്റ്റേറ്റ് ഉടമകള്‍ക്ക് എടുക്കാം. അതിനപ്പുറമുള്ള അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി വിധിച്ചു. എന്നാല്‍ നെല്ലിയാമ്പതിയിലെ തന്നെ കൊച്ചിന് എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
1952 53 ലാണ് തൂത്തമ്പാറക്ക് സമീപമുള്ള 246.26 ഏക്കര്‍ ബിയാട്രിസ് എസ്റ്റേറ്റ് പി.ഐ. ജോസഫ് എന്ന വ്യക്തിക്ക് സര്‍ക്കാര്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൈമാറിയത്. ഏലം, കാപ്പി എന്നിവ കൃഷി ചെയ്യുന്നതിനായിരുന്നു ഇത്. എസ്റ്റേറ്റ് നടത്തിപ്പിന് 1974 ല്‍ അദ്ദേഹം കെ.കെ ജോസഫ് എന്ന വ്യക്തിക്കൊപ്പം ചേര്‍ന്ന് കമ്പനി രൂപവത്കരിച്ചു. കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പിട്ടു. എന്നാല്‍ പാട്ടക്കരാര്‍ ലംഘിച്ച് 1983 ല്‍ എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി മറ്റൊരു വ്യക്തിക്ക് വില്പന നടത്തിയതാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്.
ഇതോടെയാണ് 2002ല്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കുകയും നീണ്ട നിയമയുദ്ധത്തിന് ശേഷം 2005ല്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തത്. ഭൂമി തിരിച്ചുപിടിച്ച സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനം ഡിവിഷന് ബെഞ്ച് റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്വന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ്, അഭിഭാഷകന് എം.എല്‍. ജിഷ്ണു എന്നിവര്‍ ഹാജരായി. ബിയാട്രിസ് എസ്റ്റേറ്റ് കൈവശം വച്ചിരുന്നവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് തോമസ് പി. ജോസഫും അഭിഭാഷകന് പ്രശാന്ത് പദ്മനാഭനും ഹാജരായി.
എസ്റ്റേറ്റ് കൈവശം വച്ച സമയത്തെ ആദായം എസ്റ്റേറ്റ് ഉടമകള്‍ക്ക് എടുക്കാം. അതിനപ്പുറമുള്ള അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി വിധിച്ചു. എന്നാല്‍ നെല്ലിയാമ്പതിയിലെ തന്നെ കൊച്ചിന് എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
1952 53 ലാണ് തൂത്തമ്പാറക്ക് സമീപമുള്ള 246.26 ഏക്കര്‍ ബിയാട്രിസ് എസ്റ്റേറ്റ് പി.ഐ. ജോസഫ് എന്ന വ്യക്തിക്ക് സര്‍ക്കാര്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൈമാറിയത്. ഏലം, കാപ്പി എന്നിവ കൃഷി ചെയ്യുന്നതിനായിരുന്നു ഇത്. എസ്റ്റേറ്റ് നടത്തിപ്പിന് 1974 ല്‍ അദ്ദേഹം കെ.കെ ജോസഫ് എന്ന വ്യക്തിക്കൊപ്പം ചേര്‍ന്ന് കമ്പനി രൂപവത്കരിച്ചു. കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പിട്ടു. എന്നാല്‍ പാട്ടക്കരാര്‍ ലംഘിച്ച് 1983 ല്‍ എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി മറ്റൊരു വ്യക്തിക്ക് വില്പന നടത്തിയതാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്.
ഇതോടെയാണ് 2002ല്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കുകയും നീണ്ട നിയമയുദ്ധത്തിന് ശേഷം 2005ല്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തത്. ഭൂമി തിരിച്ചുപിടിച്ച സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനം ഡിവിഷന് ബെഞ്ച് റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്വന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ്, അഭിഭാഷകന് എം.എല്‍. ജിഷ്ണു എന്നിവര്‍ ഹാജരായി. ബിയാട്രിസ് എസ്റ്റേറ്റ് കൈവശം വച്ചിരുന്നവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് തോമസ് പി. ജോസഫും അഭിഭാഷകന് പ്രശാന്ത് പദ്മനാഭനും ഹാജരായി.