ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരന് വീഴ്ച സംഭവിച്ചെന്ന് സിപിഎം റിപ്പോർട്ട്. അമ്പലപ്പുഴ സ്ഥാനാർഥി എച്ച്. സലാം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എളമരം കരിം, കെ.ജെ തോമസ് എന്നിവരുടെ അന്വേഷണ കമ്മീഷനാണ് പാർട്ടിക്ക് റിപ്പോർട്ട് കൈമാറിയത്.
സുധാകരന്റെ സമീപനം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ സുധാകരന്റെ ഭാഗത്തുനിന്നും സഹായകരമായ സമീപനം ഉണ്ടായില്ല. നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. സലാമിനെതിരെ വര്‍ഗീയശക്തികള്‍ നടത്തിയ പോസ്റ്റര്‍ പ്രചാരണത്തില്‍ മൗനം പാലിച്ചു. സലാമിനെ സ്ഥാനാർഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനോട് പൊരുത്തപ്പെടാന്‍ സുധാകരന് തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശിപാർശ ചെയ്തിട്ടില്ലെന്നാണ് സൂചന.
സുധാകരന്റെ സമീപനം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ സുധാകരന്റെ ഭാഗത്തുനിന്നും സഹായകരമായ സമീപനം ഉണ്ടായില്ല. നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. സലാമിനെതിരെ വര്‍ഗീയശക്തികള്‍ നടത്തിയ പോസ്റ്റര്‍ പ്രചാരണത്തില്‍ മൗനം പാലിച്ചു. സലാമിനെ സ്ഥാനാർഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനോട് പൊരുത്തപ്പെടാന്‍ സുധാകരന് തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശിപാർശ ചെയ്തിട്ടില്ലെന്നാണ് സൂചന.