കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചെന്നിത്തലയ്ക്കു മറുപടി ആരാഞ്ഞ മാധ്യമപ്രവർത്തകർക്ക് ‘നൊ കമന്റ്സ്’ എന്ന മറുപടിയാണ് സതീശൻ നൽകിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തന്നെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്ഗ്രസിലുണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല. അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും വി.ഡി സതീശന് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ ചുമതലപ്പെടുത്താതെ സംഘടനകാര്യത്തെ കുറിച്ച് പ്രതികരിക്കില്ല. കോണ്‍ഗ്രസ് ശൈലി മാറ്റുകയാണ്. കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്നും സതീശന് കൂട്ടിച്ചേർത്തു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്ഗ്രസിലുണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല. അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും വി.ഡി സതീശന് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ ചുമതലപ്പെടുത്താതെ സംഘടനകാര്യത്തെ കുറിച്ച് പ്രതികരിക്കില്ല. കോണ്‍ഗ്രസ് ശൈലി മാറ്റുകയാണ്. കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്നും സതീശന് കൂട്ടിച്ചേർത്തു.