കോട്ടയം: കോൺഗ്രസ് നേതൃത്വത്തിന് ഉമ്മൻ ചാണ്ടിയുമായി ആലോചിക്കാനുളള ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല. തങ്ങൾ പാർട്ടിയെ നയിച്ചപ്പോൾ ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. പതിനേഴ് വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. ആ കാലഘട്ടത്തിൽ പാർട്ടി വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചുകൊണ്ടുപോയി. ധാർഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല.
തന്റെ അഭിപ്രായം കേട്ടില്ലെങ്കിലും ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തരുതെന്ന് ചെന്നിത്തല പറഞ്ഞു. എഐസിസി സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടേയും വികാരമാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ മാറ്റിനിർത്താൻ ആർക്കുകഴിയുമെന്നും മുൻ പ്രതിപക്ഷ നേതാവ് ചോദിച്ചു. അച്ചടക്ക ലംഘന നടപടികൾക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ എത്രപേർ പാർട്ടിയിൽ ഉണ്ടാകുമായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.
കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. പതിനേഴ് വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. ആ കാലഘട്ടത്തിൽ പാർട്ടി വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചുകൊണ്ടുപോയി. ധാർഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല.
തന്റെ അഭിപ്രായം കേട്ടില്ലെങ്കിലും ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തരുതെന്ന് ചെന്നിത്തല പറഞ്ഞു. എഐസിസി സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടേയും വികാരമാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ മാറ്റിനിർത്താൻ ആർക്കുകഴിയുമെന്നും മുൻ പ്രതിപക്ഷ നേതാവ് ചോദിച്ചു. അച്ചടക്ക ലംഘന നടപടികൾക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ എത്രപേർ പാർട്ടിയിൽ ഉണ്ടാകുമായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.