ബുവാനസ് ഐറിസ്/ റിയോ ഡി ഷാനിറോ/ സ്റ്റോക്ക്ഹോം: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം. കരുത്തരായ സ്പെയിന് ഞെട്ടിക്കുന്ന തോൽവി.
അർജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെനസ്വേലയെ പരാജയപ്പെടുത്തി. ഇതോടെ അർജന്റീന പരാജയമറിയാതെ 21 മത്സരങ്ങൾ പൂർത്തിയാക്കി. ലൗതാരോ മാർട്ടിനസ്, ജോക്വിൻ കൊറിയ, ഏഞ്ചൽ കൊറിയ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
കളിയുടെ 30 ാം മിനിറ്റിൽ ലയണൽ മെസിയ ഫൗൾ ചെയ്തതിന് ലൂയിസ് അഡ്രിയാൻ മാർട്ടിനസ് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെനസ്വേല ശേഷിക്കുന്ന സമയം കളിച്ചത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ചിലിയായിരുന്നു എതിരാളികൾ. എവർട്ടൺ റിബീറോയായിരുന്നു മത്സരത്തിലെ ഏക ഗോൾ നേടിയത്.
സ്വീഡനായിരുന്നു സ്പെയിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്വീഡൻ വിജയച്ചത്. അലക്സാണ്ടർ ഇസാക്, വിക്ടർ ക്ലാസൺ എന്നിവരാണ് സ്വീഡനായി വലചലിപ്പിച്ചത്. കാർലോസ് സോളർ സ്പെയിന്റെ ആശ്വാസ ഗോൾ നേടി.
കളിയുടെ നാലാം മിനിറ്റിൽ തന്നെ സ്പെയിൻ ലീഡ് എടുത്തെങ്കിലും സ്വീഡൻ തൊട്ടടുത്ത മിനിറ്റിൽ സമനില പിടിച്ചു. രണ്ടാം പകുതിയുടെ 57 ാം മിനിറ്റിൽ വിജയ ഗോൾ നേടി മുൻലോക ചാമ്പ്യൻമാരെ ഞെട്ടിക്കുകയും ചെയ്തു.
അർജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെനസ്വേലയെ പരാജയപ്പെടുത്തി. ഇതോടെ അർജന്റീന പരാജയമറിയാതെ 21 മത്സരങ്ങൾ പൂർത്തിയാക്കി. ലൗതാരോ മാർട്ടിനസ്, ജോക്വിൻ കൊറിയ, ഏഞ്ചൽ കൊറിയ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
കളിയുടെ 30 ാം മിനിറ്റിൽ ലയണൽ മെസിയ ഫൗൾ ചെയ്തതിന് ലൂയിസ് അഡ്രിയാൻ മാർട്ടിനസ് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെനസ്വേല ശേഷിക്കുന്ന സമയം കളിച്ചത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ചിലിയായിരുന്നു എതിരാളികൾ. എവർട്ടൺ റിബീറോയായിരുന്നു മത്സരത്തിലെ ഏക ഗോൾ നേടിയത്.
സ്വീഡനായിരുന്നു സ്പെയിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്വീഡൻ വിജയച്ചത്. അലക്സാണ്ടർ ഇസാക്, വിക്ടർ ക്ലാസൺ എന്നിവരാണ് സ്വീഡനായി വലചലിപ്പിച്ചത്. കാർലോസ് സോളർ സ്പെയിന്റെ ആശ്വാസ ഗോൾ നേടി.
കളിയുടെ നാലാം മിനിറ്റിൽ തന്നെ സ്പെയിൻ ലീഡ് എടുത്തെങ്കിലും സ്വീഡൻ തൊട്ടടുത്ത മിനിറ്റിൽ സമനില പിടിച്ചു. രണ്ടാം പകുതിയുടെ 57 ാം മിനിറ്റിൽ വിജയ ഗോൾ നേടി മുൻലോക ചാമ്പ്യൻമാരെ ഞെട്ടിക്കുകയും ചെയ്തു.