ഓവൽ: ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 191 റൺസിന് പുറത്തായി. 50 റണ്‍സെടുത്ത വിരാട് കോഹ്ലിയും 57 റണ്‍സെടുത്ത ഷര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഋഷഭ് പന്ത് ഏഴാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലണ്ട് ബൗളിംഗിന് മേൽ ഷർദുലിന്റെ കടന്നാക്രമണമാണ് കണ്ടത്. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറും പറത്തിയ ഷര്‍ദുല്‍ 33 പന്തില്‍ തന്റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറി കുറിച്ചു.
എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷര്‍ദുല്‍ 63 റൺസാണ് കൂട്ടിച്ചേര്‍ത്തത്. ക്രിസ് വോക്സ് നാല് വിക്കറ്റും ഒലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരെയും മടക്കി ബുംറയാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നത്.
ഋഷഭ് പന്ത് ഏഴാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലണ്ട് ബൗളിംഗിന് മേൽ ഷർദുലിന്റെ കടന്നാക്രമണമാണ് കണ്ടത്. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറും പറത്തിയ ഷര്‍ദുല്‍ 33 പന്തില്‍ തന്റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറി കുറിച്ചു.
എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷര്‍ദുല്‍ 63 റൺസാണ് കൂട്ടിച്ചേര്‍ത്തത്. ക്രിസ് വോക്സ് നാല് വിക്കറ്റും ഒലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരെയും മടക്കി ബുംറയാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നത്.