+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇക്കാരണം മതി കോട്ടയം കുട്ടികളോടു ഡൽഹിയിലെ കുട്ടികൾക്ക് അസൂയ തോന്നാൻ!

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കുട്ടികൾക്ക് ഇങ്ങ് കോട്ടയത്തെ കുട്ടികളോട് അസൂയ തോന്നിയാൽ അതിശയിക്കാനില്ല. പുതിയ ചില പഠന റിപ്പോർട്ടുകൾ അതാണ് സൂചിപ്
ഇക്കാരണം മതി കോട്ടയം കുട്ടികളോടു ഡൽഹിയിലെ കുട്ടികൾക്ക് അസൂയ തോന്നാൻ!
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കുട്ടികൾക്ക് ഇങ്ങ് കോട്ടയത്തെ കുട്ടികളോട് അസൂയ തോന്നിയാൽ അതിശയിക്കാനില്ല. പുതിയ ചില പഠന റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്. ഡൽഹിയിലെയും കോട്ടയത്തെയും അന്തരീക്ഷ മലിനീകരണത്തെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം പുറത്തു വന്നിരിക്കുന്നത്.

കൊടിയ മലിനീകരണത്തിൽ വലയുന്ന ഡൽഹിയിലെ കുട്ടികളുടെ ആരോഗ്യം കോട്ടയത്തെ കുട്ടികളുടെ ആരോഗ്യനിലയുമായി തട്ടിച്ചു നോക്കുന്പോൾ ആശങ്കാജനകമാണെന്നും പഠനം പറയുന്നു.

നന്നായി ശ്വസിച്ചു കോട്ടയം

കോട്ടയത്തെ കുട്ടികളുമായി തട്ടിച്ചു നോക്കുമ്പോള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കുട്ടികളുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടയത്തെ കുട്ടികള്‍ മുട്ടില്ലാതെ ശ്വസിക്കുമ്പോള്‍ ഡല്‍ഹിയിലെ ഒരു കുട്ടിയുടെ ശ്വാസകോശം പരിശോധിച്ചാല്‍ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കാണാം.

കോട്ടയം, മൈസൂർ, ഡൽഹി

അന്തരീക്ഷ മലിനീകരണം താരതമ്യേന കുറവുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കേരളത്തിലെ കോട്ടയത്തെയും കര്‍ണാടകയിലെ മൈസൂരിലെയും കുട്ടികളിലും അന്തരീക്ഷ മലിനീകരണം കൊണ്ടു പൊറുതിമുട്ടിയ ഡല്‍ഹിയിലെ കുട്ടികളിലും നടത്തിയ പഠനത്തില്‍ അതീവ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.

ഡല്‍ഹിയില്‍ ജനിച്ചു വളരുന്ന കുട്ടികളില്‍ ആസ്ത്‌മ, ശ്വാസതടസം, അലര്‍ജി, ചൊറിച്ചില്‍, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ കണ്ടു വരുന്നു. എന്നാല്‍, കോട്ടയം, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലെ കുട്ടികളില്‍ അന്തരീക്ഷ മലിനീകരണത്തില്‍നിന്നുണ്ടാകുന്ന ഇത്തരം രോഗ ലക്ഷണങ്ങള്‍ നന്നേ കുറവാണ്.

ലംഗ് കെയര്‍ ഫൗണ്ടേഷനും പള്‍മോകെയര്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫൗണ്ടേഷനും ഈ മൂന്നു സ്ഥലങ്ങളിലെയും 4,361 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ കണ്ടെത്തിയത്.

അടുക്കള കാര്യവും

കോട്ടയത്ത് ആറു സ്‌കൂളുകളില്‍ നിന്ന് 1,040 കുട്ടികളും ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകളില്‍നിന്നായി 928 കുട്ടികളും മൈസൂരിലെ മൂന്നു സ്‌കൂളുകളില്‍നിന്നായി 1,189 കുട്ടികളും പഠനത്തിന്‍റെ ഭാഗമായി. കോട്ടയവും മൈസൂരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ ജീവിത സാഹര്യങ്ങളില്‍ പോലും നല്ല അന്തരമുണ്ട്.

വീട്ടില്‍ രണ്ടു കിടപ്പു മുറികള്‍ ഉള്ളവര്‍ കൂടുതല്‍ മറ്റു രണ്ടു നഗരങ്ങളെ അപേക്ഷിച്ചു ഡല്‍ഹിയില്‍ തീരെ കുറവാണ്. എന്നാല്‍, വീട്ടില്‍ പ്രത്യേകം അടുക്കളയുള്ളവര്‍ കോട്ടയത്തെയും മൈസൂരിനെയും അപേക്ഷിച്ചു ഡല്‍ഹിയിലാണ് കൂടുതല്‍.

സിസേറിയൻ കൂടുതൽ

വീട്ടിലെ പുകവലിക്കാരുടെ എണ്ണത്തില്‍ ഒരു സംശയവും വേണ്ട ഡല്‍ഹി കോട്ടയത്തെയും മൈസൂരിനെയും അപേക്ഷിച്ചു തീരെ പിന്നിലാണ്. ഈ രണ്ടു നഗരങ്ങളെയും അപേക്ഷിച്ചു സിസേറിയനിലൂടെ ജനിച്ച കുട്ടികളുടെ എണ്ണം ഡല്‍ഹിയില്‍ വളരെ കൂടുതലുമാണ്.ഡല്‍ഹി നഗരത്തിന്‍റെ അന്തരീക്ഷ മലീനീകരണത്തിന്‍റെ തോത് പ്രതിവര്‍ഷം ശരാശരി പിഎം ലെവല്‍ 10നും 2.5നും ഇടയില്‍ ആണ്.

ലോകാരോഗ്യ സംഘടനയുടെ ശരാശരി അന്തരീക്ഷ മലിനീകരണ തോത് നിര്‍ണയിച്ചിരിക്കുന്നതിന്‍റെ 15 ഇരട്ടി അധികവുമാണ് ഡല്‍ഹിയിലെ മലീനീകരണം. അതുകൊണ്ടു തന്നെയാണ് ഡല്‍ഹിയില്‍ ജനിച്ചു ജീവിക്കുന്ന കുട്ടികളെ അന്തരീക്ഷ മലിനീകരണം നന്നേ കുറവുള്ള കോട്ടയം, മൈസൂര്‍ എന്നിവിടങ്ങളിലെ കുട്ടികളുമായി ചേര്‍ത്ത് താരതമ്യ പഠനം നടത്തിയത്.

13-14, 16-7 വയസു പ്രായമുള്ള കുട്ടികളെയാണ് 12 സ്വകാര്യ സ്‌കൂളുകളില്‍നിന്നായി തെരഞ്ഞെടുത്തു പഠനം നടത്തിയത്. പഠനത്തില്‍ ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം കുട്ടികളിലും ശ്വാസതടസം ഉള്‍പ്പടെയുള്ള ശ്വാസകോശ സംബന്ധമായി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.

ലോകത്തിൽ ഒന്നാമത്

ലോകത്തിൽതന്നെ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടി നഗരമാണ് ഡല്‍ഹി. ഡല്‍ഹിയിലെ ജനങ്ങള്‍ ഗ്യാസ് ചേംബറിനുള്ളിലെ ജീവിതമാണ് നയിക്കുന്നതെന്ന് ഒരിക്കല്‍ സുപ്രീംകോടതി പോലും വിലയിരുത്തിയിട്ടുണ്ട്.

നിരത്തുകളിലെ വാഹന ബാഹുല്യം, നിലയ്ക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത്, അതിരൂക്ഷമായ ചൂടും ശൈത്യവും ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഡല്‍ഹിയുടെ അന്തരീക്ഷ മലിനീകരണം ഇത്രയധികം രൂക്ഷമാക്കുന്നത്.

അടിയന്തരാവസ്ഥ

അന്തരീക്ഷ മലിനീകരണം കൊണ്ടു മാത്രമുണ്ടാകുന്ന അരോഗ്യ അടിയന്തരാവസ്ഥ പലതവണ ഡല്‍ഹി നേരിട്ടിട്ടുണ്ട്.മലിനീകരണം കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു എങ്കിലും കാര്യമായ ഫലപ്രാപ്തി നേടാനായില്ല.

ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം, ആറായിരം സ്‌കൂളുകള്‍ ഒറ്റയടിക്ക് അടിച്ചിട്ടത്, നഗരത്തില്‍ ട്രക്കുകള്‍ക്ക് പൂര്‍ണ നിരോധനം, ദീപാവലിക്കു പടക്ക നിരോധനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കല്‍, കല്‍ക്കരി ഊര്‍ജ പ്ലാന്‍റുകളുടെ അടച്ചിടല്‍.... അങ്ങനെ പണി പതിനെട്ടും പയറ്റിയിട്ടും ഡല്‍ഹിയിലെ അന്തരീക്ഷണ മലിനീകരണത്തിനു കാര്യമായ കുറവുണ്ടായിട്ടില്ല.

കുട്ടികൾക്കു സംഭവിക്കുന്നത്

അന്തരീക്ഷ മലിനീകരണത്തിന്‍റെ ദുരന്തഫലം ഏറെയും ബാധിക്കുന്നതു കുട്ടികളെയാണ്. മുതിര്‍ന്നവര്‍ ശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജീവവായു കുട്ടികള്‍ ശ്വസിച്ചെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മലിനീകരണത്തിന്‍റെ നല്ലൊരു അംശവും നേരിട്ട് അവരുടെ ശ്വാസകോശങ്ങളിലേക്ക് എത്തുന്നു. ഇതു ശ്വാസകോശ വളര്‍ച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുന്നു. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ അന്തരീക്ഷ മലിനീകരണം താരതമ്യേന കുറവാണ്.

കോട്ടയം ഏറെ മെച്ചം

രാജ്യത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു അന്തരീക്ഷ മലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലമായാണ് കോട്ടയത്തെ കണക്കാക്കുന്നത്. കോട്ടയത്തെ പ്രതിവര്‍ഷ മലിനീകരണ നിരക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്.

മൈസൂരിന്‍റെ സ്ഥിതി ഇതു തന്നെയാണ്. ശ്വാസകോശം പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രായമായത് കൊണ്ട് എട്ട് മുതല്‍ പതിനൊന്നാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികളിലാണ് പഠനം നടത്തിയത്. ഈ പ്രായത്തില്‍ സെക്‌സ് ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനും പോലും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും എന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വകാര്യ സ്‌കൂളുകളെ മാത്രം പഠനത്തിനായി തെരഞ്ഞെടുത്തതിനും പ്രത്യേക കാരണമുണ്ട്. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്നു വരുന്ന കുട്ടികളില്‍ പോഷാഹാരക്കുറവും ജീവിത സാഹചര്യങ്ങളുടെ ദൗര്‍ലഭ്യം മൂലവും മറ്റു രോഗലക്ഷണങ്ങള്‍ എളുപ്പത്തില്‍ പിടികൂടാനുള്ള സാഹചര്യം കൂടുതലാണ് എന്നതിനാലാണ് പൊതു വിദ്യാലയങ്ങളെ ഈ പഠനത്തില്‍ നിന്നൊഴിവാക്കിയതെന്നു റിപ്പോര്‍ട്ട് തയാറാക്കിയ സന്നദ്ധ സംഘടനകള്‍ പറയുന്നു.

- സെബി മാത്യു
More in Latest News :