+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരട്ടച്ചങ്കസ്..! വിവാഹവാര്‍ഷികത്തില്‍ ഭാര്യയൊന്നിച്ചുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ സമൂഹമാധ്യമത്തിൽ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന ക
ഇരട്ടച്ചങ്കസ്..! വിവാഹവാര്‍ഷികത്തില്‍ ഭാര്യയൊന്നിച്ചുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ സമൂഹമാധ്യമത്തിൽ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പിണറായിയുടെയും കമല വിജയന്‍റെയും 42-ാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്.

അപൂർവമായാണ് ഇത്തരത്തിൽ വ്യക്തിപരമായ ആഘോഷ നിമിഷങ്ങൾ പിണറായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറ്. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചെത്തിയത്. നിമിഷ നേരങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലാകുകയും ചെയ്തു.

ഇതിനിടെ പിണറായിയുടെ വിവാഹ ക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ വൈറലായി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലുള്ളതാണ് ക്ഷണക്കത്ത്. 1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്.

തലശേരിയിലെ സെന്‍റ്. ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍. തലശേരി ടൗണ്‍ ഹാളിലായിരുന്നു വിവാഹം.
More in Latest News :