കൊച്ചി: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുനൽകാൻ എംഎൽഎ കെ.ടി ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ. മലപ്പുറം എആർ നഗർ സഹകരണബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ തെളിവ് നൽകാനാണ് ജലീൽ എത്തിയത്.
വ്യാഴാഴ്ച രാവിലെ 10.50 ന് ഔദ്യോഗിക വാഹനത്തിലാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ്, സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ ജലീൽ ആരോപിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തിയെന്നായിരുന്നു മുൻ മന്ത്രിയുടെ ആരോപണം.
വ്യാഴാഴ്ച രാവിലെ 10.50 ന് ഔദ്യോഗിക വാഹനത്തിലാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ്, സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ ജലീൽ ആരോപിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തിയെന്നായിരുന്നു മുൻ മന്ത്രിയുടെ ആരോപണം.