കൊല്ലം: ഓച്ചിറയിൽ കടലിൽപ്പോയ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും കരുനാഗപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ തറയിൽക്കടവ്, ആറാട്ടുകടവ് സ്വദേശികളാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാവിലെ പത്തോടെ വലിയഴീക്കൽ പൊഴിക്കു സമീപമായിരുന്നു അപകടം. വള്ളത്തിൽ 16 പേരാണ് ഉണ്ടായിരുന്നത്. ഓംകാര എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വലിയഴീക്കൽ പൊഴിക്കു സമീപം കഴിഞ്ഞ മാസവും അപകടം നടന്നിരുന്നു. മണൽത്തിട്ടയിൽ ബോട്ട് ഇടിച്ചായിരുന്നു അപകടം.
പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും കരുനാഗപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ തറയിൽക്കടവ്, ആറാട്ടുകടവ് സ്വദേശികളാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാവിലെ പത്തോടെ വലിയഴീക്കൽ പൊഴിക്കു സമീപമായിരുന്നു അപകടം. വള്ളത്തിൽ 16 പേരാണ് ഉണ്ടായിരുന്നത്. ഓംകാര എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വലിയഴീക്കൽ പൊഴിക്കു സമീപം കഴിഞ്ഞ മാസവും അപകടം നടന്നിരുന്നു. മണൽത്തിട്ടയിൽ ബോട്ട് ഇടിച്ചായിരുന്നു അപകടം.