തിരുവനന്തപുരം: സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെയും സർക്കാരിനെയും വെള്ളപൂശിയുള്ള റിപ്പോർട്ടിനെതിരേ പ്രതിപക്ഷം രംഗത്ത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയുണ് കെ.ശശിധരൻ നായർ കമ്മിറ്റിക്കെതിരേ വിമർശനം ഉയർത്തിയത്.
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള റിപ്പോർട്ടാണ് വന്നിരിക്കുന്നതെന്നും സർക്കാർ സൗകര്യത്തിന് അനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സതീശൻ ആരോപിച്ചു. സ്പ്രിങ്ക്ളർ ഇടപാടിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള റിപ്പോർട്ടാണ് വന്നിരിക്കുന്നതെന്നും സർക്കാർ സൗകര്യത്തിന് അനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സതീശൻ ആരോപിച്ചു. സ്പ്രിങ്ക്ളർ ഇടപാടിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.