തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരേ സംയുക്ത പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ. ഹൈക്കമാൻഡ് പ്രതിനിധിയായ താരിഖ് സംഘടനാ വിഷയത്തിൽ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്ക·ാരുടെ ആരോപണം. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരുവേള താരിഖിനെ ബഹിഷ്കരിക്കാൻ പോലും ഗ്രൂപ്പുകൾ സംയുക്തമായി ആലോചിച്ചുവെങ്കിലും പിന്നീട് കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംഘടനാ വിഷയത്തിൽ ഹൈക്കമാൻഡിൽ നിന്നും അനുകൂല തീരുമാനമുണ്ടാകാതിരുന്നതോടെയാണ് താരിഖിനെതിരേ പരസ്യ പ്രതിഷേധം വേണ്ടെന്ന് ഗ്രൂപ്പുകൾ തീരുമാനിച്ചത്.
കേരളത്തിലെ ഡിസിസി പുനസംഘടനാ ചർച്ചകൾ എഐസിസി പ്രതിനിധി മോശമായാണ് കൈകാര്യം ചെയ്തതെന്ന് ഗ്രൂപ്പ് പ്രതിനിധികൾ ഹൈക്കമാൻഡിനെ അറിയിച്ചു.
ഒരുവേള താരിഖിനെ ബഹിഷ്കരിക്കാൻ പോലും ഗ്രൂപ്പുകൾ സംയുക്തമായി ആലോചിച്ചുവെങ്കിലും പിന്നീട് കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംഘടനാ വിഷയത്തിൽ ഹൈക്കമാൻഡിൽ നിന്നും അനുകൂല തീരുമാനമുണ്ടാകാതിരുന്നതോടെയാണ് താരിഖിനെതിരേ പരസ്യ പ്രതിഷേധം വേണ്ടെന്ന് ഗ്രൂപ്പുകൾ തീരുമാനിച്ചത്.
കേരളത്തിലെ ഡിസിസി പുനസംഘടനാ ചർച്ചകൾ എഐസിസി പ്രതിനിധി മോശമായാണ് കൈകാര്യം ചെയ്തതെന്ന് ഗ്രൂപ്പ് പ്രതിനിധികൾ ഹൈക്കമാൻഡിനെ അറിയിച്ചു.