ന്യൂഡൽഹി: മിക്കവരുടെയും ഇഷ്ടഭക്ഷണമായ ബ്രഡിനെ കൈകാര്യം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. വിവിധ ഫ്ളേവറുകളിലുള്ള 14 തരം ബ്രെഡുകളുടെ നിര്‍മാണത്തിനും നിലവാരത്തിനും കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കരട് നിയമം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലെത്തി.
പല രൂപത്തിൽ
തിരക്കുള്ള സുപ്രഭാതങ്ങളില്‍ പ്രഭാത ഭക്ഷണത്തിന് ഒരെളുപ്പവഴി തേടുന്നവരുടെ മുന്നില്‍ ഓടിയെത്തുന്ന ഒരുത്തരമാണ് ബ്രെഡ്. തിരക്കുകള്‍ക്കും ജീവിതത്തിനും ഇടയിലുള്ള നെട്ടോട്ടങ്ങള്ക്കിടയില് ആഹാരം അല്പം ഫാസ്റ്റ് ആയേ മതിയാകൂ എന്നു വന്നതോടെയാണ് ബ്രേക്ക് ഫാസ്റ്റിനുള്ള തീന്മേശയിലേക്കു ഫാസ്റ്റ് ഫുഡ് ആയി ബ്രെഡ് അവതരിക്കുന്നത്. ബ്രെഡുകള്‍ക്ക് ആവശ്യമേറിയതോടെ പലരൂപത്തിലും ഭാവത്തിലും അവ അവതരിക്കാന്‍ തുടങ്ങി.
ഫ്ളേവറുകൾ
അങ്ങനെയാണ് പണ്ടേ നമുക്കു പരിചിതമായിരുന്ന മോഡേണ്‍ ബ്രഡില്‍ നിന്നൊക്കെ ഏറെ മുന്നോട്ടോടി പല ഫ്ളേവറുകളില്‍ ബ്രെഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വീറ്റ് ബ്രഡ്, ബ്രൗണ്‍ ബ്രെഡ്, വൈറ്റ് ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ട് മീല്‍ ബ്രെഡ്, മില്‍ക്ക് ബ്രെഡ്, ചീസ് ബ്രെഡ് അങ്ങനെ പലതരത്തിലുള്ള ബ്രെഡുകള്‍.
വെളുത്തുള്ളിയുണ്ടോ?
എന്നാല്‍, ഗാര്‍ലിക് ബ്രെഡില്‍ ശരിക്കും ഗാര്‍ലിക് ഉണ്ടോ. കഴിക്കുമ്പോള്‍ ഒരു രുചി തോന്നുന്നു എന്നല്ലാതെ യഥാര്‍ഥ വെളുത്തുള്ളിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ. അതോ, വെളുത്തുള്ളി എന്നത് ഒരു വിശ്വാസം മാത്രമാണോ.
ഈ സംശയത്തിന് അടിയവരയിട്ടു കൊണ്ട് സ്പെഷ്യല്‍ ബ്രഡുകളില്‍ ഒരു കണ്ണു വയ്ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഫ്ളേവറുകളിലുള്ള 14 തരം ബ്രെഡുകളുടെ നിര്‍മാണത്തിനും നിലവാരത്തിനും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കരട് നിയമം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ഇല്ലാതെ പറ്റില്ല
ഫുഡ് സെയ്ഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (ഭക്ഷ്യ സുരക്ഷ അഥോറിറ്റി) ആണ് വിവിധ തരം ബ്രെഡുകളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കരട് നിയന്ത്രണ ചട്ടം ആരോഗ്യ മന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്.സ്പെഷ്യല്‍ ബ്രെഡുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ വരുന്നത് പരിഗണിച്ചാണ് ഇതില്‍ നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിലയിലും പിടിവീഴും
ഗാര്‍ലിക് ബ്രെഡില്‍ ഒരു കഷണം വെളുത്തുള്ളി പോയിട്ട് അതുമായി ബന്ധപ്പെട്ട പ്രകൃതി ദത്തമായ എന്തെങ്കിലും ചേരുവ എങ്കിലും ചേര്‍ത്തിട്ടുണ്ടോ എന്നു പോലും വാങ്ങുന്നവര്‍ക്ക് ഉറപ്പില്ല. അതിനാലാണ് ഇത്തരം ബ്രെഡുകളുടെ ഉള്ളടക്കം പരിശോധിക്കാനും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ചട്ടങ്ങള്‍ രൂപീകരിച്ചതെന്ന് എഫ്എസ്എസ്എഐയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരം സ്പെഷ്യല്‍ ബ്രെഡുകളുടെ വിലയും സാധാരണ ബ്രെഡുകളുടെ വിലയേക്കാള്‍ ഇരട്ടിയിലേറെയാണ്. അതിനാല്‍ വിലയിലും നിയന്ത്രണമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ അഥോറിറ്റി പറഞ്ഞു.
പറഞ്ഞാല്‍ പോര
ഭക്ഷ്യ സുരക്ഷ അഥോറിറ്റിയുടെ കരട് നിയമത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ സ്പെഷ്യല്‍ ബ്രെഡുകളുടെ ഉദ്പാദനത്തില്‍ കര്‍ശന നിബന്ധനകള്‍ നിലവില്‍ വരും. ഉദാഹരണത്തിന് ഗാര്‍ലിക് ബ്രെഡ് എന്ന് പേരു മാത്രം പോര അതില്‍ വെളുത്തുള്ളിയുടെ അംശമെങ്കിലും ചേര്‍ത്തിരിക്കണം. ഓട്ട് മീല്‍ ബ്രെഡില്‍ 15 ശതമാനം എങ്കിലും ഓട്ട്സ് അടങ്ങിയിരിക്കണം. ഗാര്‍ലിക് ബ്രെഡില്‍ രണ്ട് ശതമാനം എങ്കിലും വെളുത്തുള്ളിയും ചേര്‍ക്കണം.
തേനും പാലും വേണം
പൂര്‍ണമായും ഗോതമ്പ് കൊണ്ട് മാത്രം ഉണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന വോള്‍ വീറ്റ് ബ്രഡിന്റെ കാര്യം കരട് നിയന്ത്രണ ചട്ടത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. വോള്‍ വീറ്റ് ബ്രെഡില്‍ 75 ശതമാനവും ഗോതമ്പ് തന്നെയായിരിക്കണം. മള്‍ട്ടി ഗ്രെയിന്‍ ബ്രഡില്‍ ഗോതമ്പിന് പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും ഉള്‍പ്പെടുത്തിയിരിക്കണം.
മില്‍ക്ക് ബ്രെഡില്‍ ആറു ശതമാനം പാലും ഹണി ബ്രെഡില്‍ അഞ്ചു ശതമാനം തേനും ചീസ് ബ്രെഡില്‍ പത്തു ശതമാനം വെണ്ണയും ഒറിഗാനോ ബ്രെഡിൽ രണ്ടു ശതമാനം പച്ചമരുന്നും ചേര്‍ത്തിരിക്കണം.
പഴങ്ങളുടെയും പ്രോട്ടീനുകളുടെയും മറ്റ് പ്രത്യേക ധാന്യങ്ങളുടെയും പേരില്‍ ഉണ്ടാക്കുന്ന ബ്രെഡുകളില്‍ സാധാരണ ധാന്യപ്പൊടിക്കു പുറമേ 20 ശതമാനത്തോളം പഴങ്ങളും പ്രോട്ടീനുകളും ഉള്‍പ്പടെയുള്ളവ ഉള്‍പ്പെടുത്തിയിരിക്കണം.
നമുക്കും പറയാം
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ പുതിയ കരട് നിയന്ത്രണ ചട്ടം പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനായി പ്രസിദ്ധീകരിക്കും. കുത്തക കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ബ്രെഡുകളുടെ ഉള്ളടക്കവും ചേരുവകകളും സംബന്ധിച്ചു സാധാരണക്കാര്‍ക്ക് ഒരു വിവരവുമില്ല. പ്രാദേശികമായി ഉത്പാദിക്കുന്ന ബ്രെഡുകളുടെ നിലവാരം ഉറപ്പു വരുത്തുന്നതിനും നിലവില്‍ നിയമപരമായ സംവിധാനങ്ങളുമില്ല.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടോ പരിശോധനകള്‍ കൊണ്ടോ മാത്രം ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പു വരുത്താന്‍ കഴിയില്ലെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു.
- സെബി മാത്യു
പല രൂപത്തിൽ
തിരക്കുള്ള സുപ്രഭാതങ്ങളില്‍ പ്രഭാത ഭക്ഷണത്തിന് ഒരെളുപ്പവഴി തേടുന്നവരുടെ മുന്നില്‍ ഓടിയെത്തുന്ന ഒരുത്തരമാണ് ബ്രെഡ്. തിരക്കുകള്‍ക്കും ജീവിതത്തിനും ഇടയിലുള്ള നെട്ടോട്ടങ്ങള്ക്കിടയില് ആഹാരം അല്പം ഫാസ്റ്റ് ആയേ മതിയാകൂ എന്നു വന്നതോടെയാണ് ബ്രേക്ക് ഫാസ്റ്റിനുള്ള തീന്മേശയിലേക്കു ഫാസ്റ്റ് ഫുഡ് ആയി ബ്രെഡ് അവതരിക്കുന്നത്. ബ്രെഡുകള്‍ക്ക് ആവശ്യമേറിയതോടെ പലരൂപത്തിലും ഭാവത്തിലും അവ അവതരിക്കാന്‍ തുടങ്ങി.
ഫ്ളേവറുകൾ
അങ്ങനെയാണ് പണ്ടേ നമുക്കു പരിചിതമായിരുന്ന മോഡേണ്‍ ബ്രഡില്‍ നിന്നൊക്കെ ഏറെ മുന്നോട്ടോടി പല ഫ്ളേവറുകളില്‍ ബ്രെഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വീറ്റ് ബ്രഡ്, ബ്രൗണ്‍ ബ്രെഡ്, വൈറ്റ് ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ട് മീല്‍ ബ്രെഡ്, മില്‍ക്ക് ബ്രെഡ്, ചീസ് ബ്രെഡ് അങ്ങനെ പലതരത്തിലുള്ള ബ്രെഡുകള്‍.
വെളുത്തുള്ളിയുണ്ടോ?
എന്നാല്‍, ഗാര്‍ലിക് ബ്രെഡില്‍ ശരിക്കും ഗാര്‍ലിക് ഉണ്ടോ. കഴിക്കുമ്പോള്‍ ഒരു രുചി തോന്നുന്നു എന്നല്ലാതെ യഥാര്‍ഥ വെളുത്തുള്ളിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ. അതോ, വെളുത്തുള്ളി എന്നത് ഒരു വിശ്വാസം മാത്രമാണോ.
ഈ സംശയത്തിന് അടിയവരയിട്ടു കൊണ്ട് സ്പെഷ്യല്‍ ബ്രഡുകളില്‍ ഒരു കണ്ണു വയ്ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഫ്ളേവറുകളിലുള്ള 14 തരം ബ്രെഡുകളുടെ നിര്‍മാണത്തിനും നിലവാരത്തിനും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കരട് നിയമം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ഇല്ലാതെ പറ്റില്ല
ഫുഡ് സെയ്ഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (ഭക്ഷ്യ സുരക്ഷ അഥോറിറ്റി) ആണ് വിവിധ തരം ബ്രെഡുകളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കരട് നിയന്ത്രണ ചട്ടം ആരോഗ്യ മന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്.സ്പെഷ്യല്‍ ബ്രെഡുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ വരുന്നത് പരിഗണിച്ചാണ് ഇതില്‍ നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിലയിലും പിടിവീഴും
ഗാര്‍ലിക് ബ്രെഡില്‍ ഒരു കഷണം വെളുത്തുള്ളി പോയിട്ട് അതുമായി ബന്ധപ്പെട്ട പ്രകൃതി ദത്തമായ എന്തെങ്കിലും ചേരുവ എങ്കിലും ചേര്‍ത്തിട്ടുണ്ടോ എന്നു പോലും വാങ്ങുന്നവര്‍ക്ക് ഉറപ്പില്ല. അതിനാലാണ് ഇത്തരം ബ്രെഡുകളുടെ ഉള്ളടക്കം പരിശോധിക്കാനും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ചട്ടങ്ങള്‍ രൂപീകരിച്ചതെന്ന് എഫ്എസ്എസ്എഐയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരം സ്പെഷ്യല്‍ ബ്രെഡുകളുടെ വിലയും സാധാരണ ബ്രെഡുകളുടെ വിലയേക്കാള്‍ ഇരട്ടിയിലേറെയാണ്. അതിനാല്‍ വിലയിലും നിയന്ത്രണമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ അഥോറിറ്റി പറഞ്ഞു.
പറഞ്ഞാല്‍ പോര
ഭക്ഷ്യ സുരക്ഷ അഥോറിറ്റിയുടെ കരട് നിയമത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ സ്പെഷ്യല്‍ ബ്രെഡുകളുടെ ഉദ്പാദനത്തില്‍ കര്‍ശന നിബന്ധനകള്‍ നിലവില്‍ വരും. ഉദാഹരണത്തിന് ഗാര്‍ലിക് ബ്രെഡ് എന്ന് പേരു മാത്രം പോര അതില്‍ വെളുത്തുള്ളിയുടെ അംശമെങ്കിലും ചേര്‍ത്തിരിക്കണം. ഓട്ട് മീല്‍ ബ്രെഡില്‍ 15 ശതമാനം എങ്കിലും ഓട്ട്സ് അടങ്ങിയിരിക്കണം. ഗാര്‍ലിക് ബ്രെഡില്‍ രണ്ട് ശതമാനം എങ്കിലും വെളുത്തുള്ളിയും ചേര്‍ക്കണം.
തേനും പാലും വേണം
പൂര്‍ണമായും ഗോതമ്പ് കൊണ്ട് മാത്രം ഉണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന വോള്‍ വീറ്റ് ബ്രഡിന്റെ കാര്യം കരട് നിയന്ത്രണ ചട്ടത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. വോള്‍ വീറ്റ് ബ്രെഡില്‍ 75 ശതമാനവും ഗോതമ്പ് തന്നെയായിരിക്കണം. മള്‍ട്ടി ഗ്രെയിന്‍ ബ്രഡില്‍ ഗോതമ്പിന് പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും ഉള്‍പ്പെടുത്തിയിരിക്കണം.
മില്‍ക്ക് ബ്രെഡില്‍ ആറു ശതമാനം പാലും ഹണി ബ്രെഡില്‍ അഞ്ചു ശതമാനം തേനും ചീസ് ബ്രെഡില്‍ പത്തു ശതമാനം വെണ്ണയും ഒറിഗാനോ ബ്രെഡിൽ രണ്ടു ശതമാനം പച്ചമരുന്നും ചേര്‍ത്തിരിക്കണം.
പഴങ്ങളുടെയും പ്രോട്ടീനുകളുടെയും മറ്റ് പ്രത്യേക ധാന്യങ്ങളുടെയും പേരില്‍ ഉണ്ടാക്കുന്ന ബ്രെഡുകളില്‍ സാധാരണ ധാന്യപ്പൊടിക്കു പുറമേ 20 ശതമാനത്തോളം പഴങ്ങളും പ്രോട്ടീനുകളും ഉള്‍പ്പടെയുള്ളവ ഉള്‍പ്പെടുത്തിയിരിക്കണം.
നമുക്കും പറയാം
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ പുതിയ കരട് നിയന്ത്രണ ചട്ടം പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനായി പ്രസിദ്ധീകരിക്കും. കുത്തക കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ബ്രെഡുകളുടെ ഉള്ളടക്കവും ചേരുവകകളും സംബന്ധിച്ചു സാധാരണക്കാര്‍ക്ക് ഒരു വിവരവുമില്ല. പ്രാദേശികമായി ഉത്പാദിക്കുന്ന ബ്രെഡുകളുടെ നിലവാരം ഉറപ്പു വരുത്തുന്നതിനും നിലവില്‍ നിയമപരമായ സംവിധാനങ്ങളുമില്ല.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടോ പരിശോധനകള്‍ കൊണ്ടോ മാത്രം ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പു വരുത്താന്‍ കഴിയില്ലെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു.
- സെബി മാത്യു