തിരുവനന്തപുരം: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും മോഷ്ടാക്കൾ എന്ന് മുദ്രകുത്തി പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഐജി അന്വേഷണം നടത്തും. ഐജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല ഡിജിപി നൽകിയിരിക്കുന്നത്. വിചാരണയ്ക്കിരയായ പിതാവിനെയും മകളെയും ഐജി നേരിട്ട് കണ്ട് മൊഴിയെടുക്കും.
സംഭവത്തിൽ പോലീസുകാരിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവും മകളും ഇന്ന് ഡിജിപിയെ കണ്ടിരുന്നു. പിന്നാലെയാണ് ഐജിക്ക് അന്വേഷണ ചുമതല ഡിജിപി നൽകിയത്.
സംഭവത്തിൽ കുറ്റക്കാരിയായ പോലീസുകാരിക്ക് നല്ല നടപ്പാണ് ശിക്ഷയായി ലഭിച്ചത്. ഇതിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
സംഭവത്തിൽ പോലീസുകാരിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവും മകളും ഇന്ന് ഡിജിപിയെ കണ്ടിരുന്നു. പിന്നാലെയാണ് ഐജിക്ക് അന്വേഷണ ചുമതല ഡിജിപി നൽകിയത്.
സംഭവത്തിൽ കുറ്റക്കാരിയായ പോലീസുകാരിക്ക് നല്ല നടപ്പാണ് ശിക്ഷയായി ലഭിച്ചത്. ഇതിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.