ന്യൂഡല്‍ഹി: കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കന്ഡിന് വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്.
പരസ്യ പ്രതികരണത്തിന്റെ പേരിൽ പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തിട്ടും തെറ്റ് തിരുത്താൻ തയാറായില്ലെന്ന് സുധാകരൻ പറഞ്ഞു. വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന് പ്രസ്താവനയില്‍ അറിയിച്ചു.
കോൺഗ്രസിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകിയിരുന്നു. കെ.സി. വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്. കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ വേണുഗോപാലാണ്. കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പരസ്യ പ്രതികരണത്തിന്റെ പേരിൽ പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തിട്ടും തെറ്റ് തിരുത്താൻ തയാറായില്ലെന്ന് സുധാകരൻ പറഞ്ഞു. വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന് പ്രസ്താവനയില്‍ അറിയിച്ചു.
കോൺഗ്രസിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകിയിരുന്നു. കെ.സി. വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്. കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ വേണുഗോപാലാണ്. കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.