പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാർട്ടി വിട്ടു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതായി ഗോപിനാഥ് സ്വദേശമായ പെരിങ്ങോട്ടുകുറുശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചത്. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് തടസക്കാരനായി ഇനി ഞാൻ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.
അതേസമയം, സിപിഎം സഹകരണം തള്ളാതെയും ഗോപിനാഥ് രംഗത്തെത്തി. നിലവിൽ ഒരു പാർട്ടിയിലേക്കും പോകാൻ തീരുമാനിച്ചിട്ടില്ല. സിപിഎമ്മുമായി സഹകരിക്കുന്നത് ആലോചിക്കേണ്ട കാര്യമാണ്. സിപിഎമ്മിനോട് കോൺഗ്രസ് പാർട്ടി തന്നെ സഹകരിച്ചിട്ടില്ലേയെന്നും ഗോപിനാഥ് ചോദിച്ചു.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചത്. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് തടസക്കാരനായി ഇനി ഞാൻ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.
അതേസമയം, സിപിഎം സഹകരണം തള്ളാതെയും ഗോപിനാഥ് രംഗത്തെത്തി. നിലവിൽ ഒരു പാർട്ടിയിലേക്കും പോകാൻ തീരുമാനിച്ചിട്ടില്ല. സിപിഎമ്മുമായി സഹകരിക്കുന്നത് ആലോചിക്കേണ്ട കാര്യമാണ്. സിപിഎമ്മിനോട് കോൺഗ്രസ് പാർട്ടി തന്നെ സഹകരിച്ചിട്ടില്ലേയെന്നും ഗോപിനാഥ് ചോദിച്ചു.