കാഠ്മണ്ഡു: കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്നു പേരെ നേപ്പാളിൽ അറസ്റ്റ് ചെയ്തു. മൂന്നു കിലോ മയക്കുമരുന്ന് ഇവരിൽനിന്നു പിടികൂടി.
കർണാടക സ്വദേശി ബിജയ് സിംഗ്(33), ദക്ഷിണാഫ്രിക്കൻ സ്വദേശിനി ഷിർലി ഗാമ(30), ടാൻസാനിയൻ സ്വദേശിനി ഗെത്രൂഡ് ലിയാനാർഡോ കിമാരോ(26) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ബിജയ് സിംഗ് ഓഗസ്റ്റ് 24ന് കാഠ്മണ്ഡുവിലെ കമലാദായിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗാമയിൽനിന്ന് ഇയാള്ഡ കൊക്കെയ്ൻ വാങ്ങാൻ ശ്രമിച്ചുവെന്നു പോലീസ് പറഞ്ഞു. ഗാമയെ ഓഗസ്റ്റ് 19നും കിമാരോയെ ഓഗസ്റ്റ് 25നുമാണ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കവെ സിന്ധുലിയിൽ നിന്നാണു കിമാരോയെ പിടികൂടിയത്.
കർണാടക സ്വദേശി ബിജയ് സിംഗ്(33), ദക്ഷിണാഫ്രിക്കൻ സ്വദേശിനി ഷിർലി ഗാമ(30), ടാൻസാനിയൻ സ്വദേശിനി ഗെത്രൂഡ് ലിയാനാർഡോ കിമാരോ(26) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ബിജയ് സിംഗ് ഓഗസ്റ്റ് 24ന് കാഠ്മണ്ഡുവിലെ കമലാദായിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗാമയിൽനിന്ന് ഇയാള്ഡ കൊക്കെയ്ൻ വാങ്ങാൻ ശ്രമിച്ചുവെന്നു പോലീസ് പറഞ്ഞു. ഗാമയെ ഓഗസ്റ്റ് 19നും കിമാരോയെ ഓഗസ്റ്റ് 25നുമാണ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കവെ സിന്ധുലിയിൽ നിന്നാണു കിമാരോയെ പിടികൂടിയത്.