തിരുവനന്തപുരം: മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ് ഐസിഎച്ച്ആറിനെ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നതെന്ന് സ്പീക്കർ എം.ബി രാജേഷ്. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎച്ച്ആർ വെബ്സൈറ്റിൽ നിന്ന് നെഹ്റുവിനെ നീക്കി സർവക്കറെ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെട്ടലും ചേർക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ഐസിഎച്ച്ആർ ചെയ്യുന്നത്. ആദ്യം മലബാർ കലാപകാരികളും ഇപ്പോഴിതാ നെഹ്റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു.
ഗാന്ധി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ. കാരണം ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്. പുതിയ രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധി മതേതര ഇന്ത്യയുടെ പിതാവാണല്ലോ- സ്പീക്കർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഐസിഎച്ച്ആർ വെബ്സൈറ്റിൽ നിന്ന് നെഹ്റുവിനെ നീക്കി സർവക്കറെ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെട്ടലും ചേർക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ഐസിഎച്ച്ആർ ചെയ്യുന്നത്. ആദ്യം മലബാർ കലാപകാരികളും ഇപ്പോഴിതാ നെഹ്റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു.
ഗാന്ധി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ. കാരണം ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്. പുതിയ രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധി മതേതര ഇന്ത്യയുടെ പിതാവാണല്ലോ- സ്പീക്കർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.