തിരുവനന്തപുരം: വിശദീകരണം ചോദിക്കാതെ തനിക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് കെ. ശിവദാസൻ നായർ. ഡിസിസി പട്ടികയിലും ശിവദാസൻ നായർ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
നേതാക്കൾ ശ്രമിച്ചത് ഇഷ്ടക്കാരെ സ്ഥാനങ്ങളിലെത്തിക്കാനാണ്. ഗ്രൂപ്പുകൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തന്നെ പുറത്താക്കാൻ ആർക്കും അവകാശമില്ല. പാർട്ടിയുടെ വളർച്ചയിൽ തന്റെ പങ്ക് വിസ്മരിക്കാനാകില്ലെന്നും ശിവദാസൻ നായർ കൂട്ടിച്ചേർത്തു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനു ശിവദാസൻ നായരെയും കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ചാനലുകളിലൂടെ പരസ്യപ്രതികരണം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇരുവരേയും സസ്പെൻഡ് ചെയ്തത്.
നേതാക്കൾ ശ്രമിച്ചത് ഇഷ്ടക്കാരെ സ്ഥാനങ്ങളിലെത്തിക്കാനാണ്. ഗ്രൂപ്പുകൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തന്നെ പുറത്താക്കാൻ ആർക്കും അവകാശമില്ല. പാർട്ടിയുടെ വളർച്ചയിൽ തന്റെ പങ്ക് വിസ്മരിക്കാനാകില്ലെന്നും ശിവദാസൻ നായർ കൂട്ടിച്ചേർത്തു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനു ശിവദാസൻ നായരെയും കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ചാനലുകളിലൂടെ പരസ്യപ്രതികരണം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇരുവരേയും സസ്പെൻഡ് ചെയ്തത്.