തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം രൂപംകൊണ്ട ന്യൂനമർദമാണ് മഴ ശക്തമാക്കുന്നത്.
ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർദത്തിനു സമീപത്തായി കഴിഞ്ഞ ദിവസം രൂപപ്പെട്ട അന്തരീക്ഷച്ചുഴിയും കേരള-കർണാട തീരത്ത് രൂപപ്പെട്ട ന്യൂനമർദ പാത്തിയും മഴ കൂടുതൽ ശക്തിപ്പെടുത്തും. അടുത്ത രണ്ടു ദിവസവും സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റീമീറ്റർ വരെയുള്ള അതിതീവ്ര മഴയുണ്ടാകും.
തുടർച്ചയായി പെയ്യുന്ന മഴ മണ്ണിടിച്ചിനുൾപ്പെടെ കാരണമാകാമെന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകി. അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറിത്താമസിക്കണം.
തിങ്കളാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർദത്തിനു സമീപത്തായി കഴിഞ്ഞ ദിവസം രൂപപ്പെട്ട അന്തരീക്ഷച്ചുഴിയും കേരള-കർണാട തീരത്ത് രൂപപ്പെട്ട ന്യൂനമർദ പാത്തിയും മഴ കൂടുതൽ ശക്തിപ്പെടുത്തും. അടുത്ത രണ്ടു ദിവസവും സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റീമീറ്റർ വരെയുള്ള അതിതീവ്ര മഴയുണ്ടാകും.
തുടർച്ചയായി പെയ്യുന്ന മഴ മണ്ണിടിച്ചിനുൾപ്പെടെ കാരണമാകാമെന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകി. അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറിത്താമസിക്കണം.
തിങ്കളാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.