+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂട്ടിരിപ്പുകാർ ഇനി കുത്തിയിരിക്കേണ്ട, വരുന്നൂ, അടിപൊളി സൗകര്യങ്ങൾ

അന്പലപ്പുഴ: കൂട്ടിരിപ്പുകാർ ഇനി കിടക്കയ്ക്ക് അരികിലും ആശുപത്രി വരാന്തയിലും കുത്തിയിരുന്നു നേരം വെളുപ്പിക്കേണ്ട. സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സൗകര്യം വരുന
കൂട്ടിരിപ്പുകാർ ഇനി കുത്തിയിരിക്കേണ്ട, വരുന്നൂ, അടിപൊളി സൗകര്യങ്ങൾ
അന്പലപ്പുഴ: കൂട്ടിരിപ്പുകാർ ഇനി കിടക്കയ്ക്ക് അരികിലും ആശുപത്രി വരാന്തയിലും കുത്തിയിരുന്നു നേരം വെളുപ്പിക്കേണ്ട. സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സൗകര്യം വരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലാണ് വൃത്തിയും വെടിപ്പും സൗകര്യങ്ങളുമുള്ള ആശ്വസകേന്ദ്രം വരുന്നത്.

ഹൗസിംഗ് ബോർഡ് ആണ് ആശ്വാസകേന്ദ്രം നിർമിക്കുന്നത്. അഞ്ചുകോടി രൂപ ചെലവിൽ മൂന്നു നിലകളിലായി ആശുപത്രി അങ്കണത്തിൽ പൂർത്തിയാക്കുന്ന ആശ്വാസ കേന്ദ്രത്തിനായി 50 സെന്‍റ് സ്ഥലമാണ് ലഭ്യമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 10 മുറികളും ഒരോ മുറിക്കും ശുചി മുറികളുമുണ്ടാകും. ഒപ്പം 24 കിടക്ക സൗകര്യങ്ങളുള്ള ഡോർമെറ്ററികളുമുണ്ടാകും.

72 ഡോർമെറ്ററികൾ

ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 12 മുറികൾ വീതവും ഒപ്പം ശുചി മുറികളും താഴത്തെ നിലയ്ക്കു സമാനമായ ഡോർമെറ്ററികളുമുണ്ടാകും. ആകെ 72 ഡോർമെറ്ററികളും, 34 മുറികളും ശുചി മുറികളുമായി 15,000 സ്ക്വയർ ഫീറ്റിലാണ് കെട്ടിട സമുച്ചയം പൂർത്തിയാക്കുക. ഇവിടെ താമസിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരിൽനിന്നും ബന്ധുക്കളിൽനിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും.

വാഹന പാർക്കിംഗ് സൗകര്യവുമുണ്ടാകും. ഹൗസിംഗ് ബോർഡിന്‍റെ പ്ലാൻ ഫണ്ടിൽനിന്നുള്ള പണം ചെലവഴിച്ചാണ് നിർമാണം. രോഗികളുടെ കൂട്ടിരിപ്പുകാർക്കും ബന്ധുക്കൾക്കും ആശുപത്രിയിൽ തങ്ങാൻ സൗകര്യമില്ലാത്തതിനാൽ വരാന്തകളിലും ഇടനാഴികളിലുമായാണ് വിശ്രമിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടു സ്ഥലം ലഭ്യമാക്കുന്നതിനുൾപ്പടെ റവന്യുമന്ത്രി കെ. രാജൻ, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരുമായി എച്ച്. സലാം എംഎൽഎ ചർച്ച നടത്തിയിരുന്നു. 10 മാസം കൊണ്ട് ആശ്വാസ കേന്ദ്രത്തിന്‍റെ നിർമാണം പൂർത്തിയാക്കും. പ്രവർത്തനങ്ങൾക്കു സെപ്റ്റംബർ മൂന്നിനു തുടക്കമാകും. വൈകുന്നേരം നാലിന് ആശുപത്രി ഒ പി ബ്ലോക്കിൽ ചേരുന്ന സമ്മേളനത്തിൽ റവന്യുമന്ത്രി ആശ്വാസകേന്ദ്രത്തിന്‍റെ തറക്കല്ലിടൽ നിർവഹിക്കും.
More in Latest News :