+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎഫ്- ആധാർ ബന്ധിപ്പിച്ചോ? അവസാന തീയതി സെപ്റ്റംബർ ഒന്ന്

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ നന്പർ) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഒന്ന്. സെപ്റ്റംബ
പിഎഫ്- ആധാർ ബന്ധിപ്പിച്ചോ? അവസാന തീയതി സെപ്റ്റംബർ ഒന്ന്
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ നന്പർ) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഒന്ന്. സെപ്റ്റംബർ ഒന്നിനു മുൻപായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ഇപിഎഫുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യവും തടസപ്പെടും. ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നതുവരെ ജീവനക്കാരനു പിഎഫ് തുക ലഭിക്കില്ല. പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.

ആധാറുമായി ബന്ധിപ്പിക്കാത്ത തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്കു തൊഴിലുടമയ്ക്കു പിഎഫ് വിഹിതം അടയ്ക്കാനും സാധിക്കില്ല. റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇപിഎഫുമായി ബന്ധപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതിനു പിഎഫ് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നാണു പുതിയ ചട്ടം.

പിഎഫ് അടയ്ക്കണമെങ്കിൽ

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ 2020ലെ സാമൂഹികസുരക്ഷാ കോഡിന്‍റെ 142-ാം വകുപ്പ് ഭേദഗതി ചെയ്തതോടെയാണ് ആധാർ ബന്ധിപ്പിക്കണം എന്നതു നിർബന്ധിതമായത്. ആധാറുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടുകളിലേക്ക് തൊഴിലുടമയുടെ വിഹിതമോ തൊഴിലാളിയുടെ വിഹിതമോ അടയ്ക്കാൻ സാധിക്കില്ല. പ്രതിമാസ വിഹിതം അടയ്ക്കുന്നത് തടസപ്പെടുന്നതിനു പുറമേ ആധാറുമായി ബന്ധിപ്പില്ലെങ്കിൽ ഇപിഎഫ്ഒയുടെ മറ്റു സേവനങ്ങളും ലഭ്യമാകില്ല. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

നിയമനടപടി

തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്കു പിഎഫ് വിഹിതം അടയ്ക്കുന്നതു തടസപ്പെട്ടാൽ ഭേദഗതി ചെയ്ത നിയമം അനുസരിച്ചു തൊഴിൽ ഉടമകളും നിയമനടപടി നേരിടേണ്ടിവരും. ആധാറുമായി ബന്ധിപ്പിക്കുന്നതു വരെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതം അടയ്ക്കുന്നത് മുടങ്ങുന്നതിനാൽ ഈ കാലയളവിലെ പിഎഫ് നിക്ഷേപത്തിന്‍റെ പലിശയും തൊഴിലാളികൾക്കു നഷ്ടമാകും.

ഇസിആർ (ഇലക‌്ട്രോണിക് ചെലാൻ കം റെസീപ്റ്റ്/പിഎഫ് റിട്ടേണ്‍) ഫയൽ ചെയ്യുന്നത് ആധാർ വെരിഫൈ ചെയ്തിട്ടുള്ള യുഎൻഎൻ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഓഗസ്റ്റ് 31 ആണ്. ഇസിആർ അഥവാ ഇലക‌്ട്രോണിക് ചെലാൻ കം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള മാർഗനിർദേശവും കഴിഞ്ഞ ജൂണിൽ പുതുക്കിയിരുന്നു.

ഇസിആർ

ഇതനുസരിച്ചു ആധാറും പിഎഫ് യുഎഎൻ അക്കൗണ്ട് നന്പറും ലിങ്ക് ചെയ്ത ജീവനക്കാർക്കു മാത്രമേ ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതു പുതുക്കാത്തവർക്ക് മുൻകൂർ തുക പിൻവലിക്കുന്നതും ഇൻഷ്വറൻസ് ആനൂകൂല്യങ്ങളും ഉൾപ്പടെയുള്ളവ നഷ്ടമാകും.

പിഎഫ് ആധാറുമായി ബന്ധിപ്പിക്കാൻ എന്തു ചെയ്യണം?

യുഎഎൻ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ ജൂണ്‍ ഒന്ന് ആയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബർ ഒന്നു വരെ നീട്ടുകയായിരുന്നു.

ജീവനക്കാരുടെ ആധാറുമായി യുഎഎൻ ബന്ധിപ്പിച്ചുവെന്നത് ഉറപ്പിക്കണമെന്ന് ഇപിഎഫ്ഒ തൊഴിലുടമകൾക്കു നിർദേശം നൽകിയിരുന്നു. പിഎഫ് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്നും ഇക്കാര്യം ജീവനക്കാരോടു വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സെബി മാത്യു
More in Latest News :