കായംകുളം: സ്കൂൾ പൂർവ വിദ്യർഥി കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി പ്രണയത്തിലായ വീട്ടമ്മയും കാമുകനെയും കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28) കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28 ) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇവരെ കോടതി റിമാൻഡ് ചെയ്തു.
അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീട്ടമ്മ പത്തു ദിവസം മുമ്പ് യുവാവിനൊപ്പം ഒളിച്ചോടിയത്. ഇരുവരും സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. ഈ അടുത്ത കാലത്താണ് ഇവർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്.
വീട്ടമ്മയുടെ ബന്ധുവിന്റെ പരാതിയിൽ കായംകുളം പോലീസ് വീട്ടമ്മയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു .തുടർന്ന് സിഐ എസ്.എച്ച്. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പോലീസ് അന്വേണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
വീട്ടമ്മ അഞ്ച് വയസുള്ള കുഞ്ഞിനെ മനപൂർവം ഉപേക്ഷിച്ചു പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയും കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തു . വീട്ടമ്മയെ തിരുവനന്തപുരം അട്ടകുളങ്ങര സബ് ജയിലും വികാസിനെ ആലപ്പുഴ ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്.
അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീട്ടമ്മ പത്തു ദിവസം മുമ്പ് യുവാവിനൊപ്പം ഒളിച്ചോടിയത്. ഇരുവരും സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. ഈ അടുത്ത കാലത്താണ് ഇവർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്.
വീട്ടമ്മയുടെ ബന്ധുവിന്റെ പരാതിയിൽ കായംകുളം പോലീസ് വീട്ടമ്മയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു .തുടർന്ന് സിഐ എസ്.എച്ച്. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പോലീസ് അന്വേണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
വീട്ടമ്മ അഞ്ച് വയസുള്ള കുഞ്ഞിനെ മനപൂർവം ഉപേക്ഷിച്ചു പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയും കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തു . വീട്ടമ്മയെ തിരുവനന്തപുരം അട്ടകുളങ്ങര സബ് ജയിലും വികാസിനെ ആലപ്പുഴ ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്.