ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘടനകൾ സെപ്റ്റംബർ 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം.
സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. മിഷൻ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫർനഗറിൽ മഹാപഞ്ചായത്ത് നടത്തും.
സെപ്റ്റംബര്‍ 26ന് ഡൽഹി കേന്ദ്രീകരിച്ചുള്ള കർഷകസമരം 10 മാസം പിന്നിടും. 2020 നവംബർ 26 ന് സമരം ആരംഭിച്ചശേഷം കർഷകസംഘടനകളുടെ മൂന്നാമത് ഭാരത് ബന്ദാണിത്. കഴിഞ്ഞ ഡിസംബർ എട്ടിനും മാർച്ച് 26 നും കർഷകർ ഭാരത് ബന്ദ് നടത്തിയിരുന്നു.
സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. മിഷൻ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫർനഗറിൽ മഹാപഞ്ചായത്ത് നടത്തും.
സെപ്റ്റംബര്‍ 26ന് ഡൽഹി കേന്ദ്രീകരിച്ചുള്ള കർഷകസമരം 10 മാസം പിന്നിടും. 2020 നവംബർ 26 ന് സമരം ആരംഭിച്ചശേഷം കർഷകസംഘടനകളുടെ മൂന്നാമത് ഭാരത് ബന്ദാണിത്. കഴിഞ്ഞ ഡിസംബർ എട്ടിനും മാർച്ച് 26 നും കർഷകർ ഭാരത് ബന്ദ് നടത്തിയിരുന്നു.