തിരുവനന്തപുരം: മൊബൈൽ ഫോണിന് റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ ചിറ്റാരിപ്പറമ്പ് കണ്ണവം വനമേഖലയിൽ പന്യോട് ആദിവാസി കോളജനിയിലെ അനന്തുവിനാണ് പരിക്കേറ്റത്.
അതേസമയം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുട്ടിയുടെ നട്ടെല്ലിനും കാലുകൾക്കും പൊട്ടലുണ്ട്.
കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും കുടുംബത്തെ സഹായിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
വനമേഖലയിലെ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ റേഞ്ചിന്റെ അഭാവം മൂലം കഴിയുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. അതിനിടെയാണ് കുട്ടി മരത്തിൽ നിന്നും വീണ സംഭവമുണ്ടായത്.
അതേസമയം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുട്ടിയുടെ നട്ടെല്ലിനും കാലുകൾക്കും പൊട്ടലുണ്ട്.
കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും കുടുംബത്തെ സഹായിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
വനമേഖലയിലെ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ റേഞ്ചിന്റെ അഭാവം മൂലം കഴിയുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. അതിനിടെയാണ് കുട്ടി മരത്തിൽ നിന്നും വീണ സംഭവമുണ്ടായത്.