തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ടിപിആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലരെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ പറയുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇന്ത്യയില്‍ത്തന്നെ കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നേരിടുകയാണ്.
ലഭ്യമായ വാക്സിന് ഇത്ര മെച്ചപ്പെട്ട രീതിയില്‍, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഘട്ടത്തില്‍ത്തന്നെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക എന്ന് വ്യക്തമാക്കിയിരുന്നു.
മഹാമാരിയുടെ അതതു ഘട്ടത്തിലെ സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തി, അപഗ്രഥിച്ചു തീരുമാനങ്ങളെടുക്കുന്ന നിലയാണ് ഇവിടെയുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ ഇത്തവണ പരീക്ഷയുണ്ടായിട്ടില്ല.
പരീക്ഷ നടത്താതെ അവര്‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കേരളത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തി പരീക്ഷ നടത്തി. ഒരു കുട്ടിക്കുപോലും അതുവഴി കോവിഡു വന്നില്ല. അത്ര പഴുതറ്റ രീതിയില്‍ മുന്‍കരുതല്‍ നടപടികളോടെയാണ് പരീക്ഷ നടത്തിയതും ശാസ്ത്രീയമായ രീതിയില്‍ ഇപ്പോള്‍ ഫലപ്രഖ്യാപനം നടത്തിയതും.
കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
വാക്സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നുവെന്നും ലേഖനം പറയുന്നു.
തദ്ദേശീയമായി വാക്സിന് ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്. കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
ഇന്ത്യയില്‍ത്തന്നെ കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നേരിടുകയാണ്.
ലഭ്യമായ വാക്സിന് ഇത്ര മെച്ചപ്പെട്ട രീതിയില്‍, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഘട്ടത്തില്‍ത്തന്നെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക എന്ന് വ്യക്തമാക്കിയിരുന്നു.
മഹാമാരിയുടെ അതതു ഘട്ടത്തിലെ സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തി, അപഗ്രഥിച്ചു തീരുമാനങ്ങളെടുക്കുന്ന നിലയാണ് ഇവിടെയുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ ഇത്തവണ പരീക്ഷയുണ്ടായിട്ടില്ല.
പരീക്ഷ നടത്താതെ അവര്‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കേരളത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തി പരീക്ഷ നടത്തി. ഒരു കുട്ടിക്കുപോലും അതുവഴി കോവിഡു വന്നില്ല. അത്ര പഴുതറ്റ രീതിയില്‍ മുന്‍കരുതല്‍ നടപടികളോടെയാണ് പരീക്ഷ നടത്തിയതും ശാസ്ത്രീയമായ രീതിയില്‍ ഇപ്പോള്‍ ഫലപ്രഖ്യാപനം നടത്തിയതും.
കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
വാക്സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നുവെന്നും ലേഖനം പറയുന്നു.
തദ്ദേശീയമായി വാക്സിന് ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്. കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.