വാഷിംഗ്ടൺ ഡിസി: യുഎസ് പിന്തുണച്ചിരുന്നെങ്കിൽ അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ കീഴടങ്ങില്ലായിരുന്നെന്ന് സിഐഎ മുൻ ഡയറക്ടറും അഫ്ഗാനിലെ മുന്‍ യുഎസ് കമാന്‍ഡറുമായ ജനറല്‍ ഡേവിഡ് പട്രേയസ്. ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന് വ്യോമസേന പ്രതിസന്ധിയിലായി. യുഎസ് സൈന്യത്തിന്റെ ഡ്രോണുകൾ, വ്യോമ പിന്തുണ ഉള്‍പ്പെടെയുള്ള സഹായങ്ങളുണ്ടായിരുന്നെങ്കില് അഫ്ഗാന് സൈന്യം താലിബാനു മുന്നില്‍ കീഴടങ്ങില്ലായിരുന്നു. തങ്ങളെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന കാര്യം അഫ്ഗാന് സൈന്യം തിരിച്ചറിഞ്ഞതാണ് ആത്യന്തികമായ കാരണമെന്നും പട്രേയസ് പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ സ്ഥിതിയെ ഹൃദയഭേദകമാണ്. ഇതൊരു ദുരന്തമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. താലിബാന് പാക്കിസ്ഥാന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ അഫ്ഗാന് സൈന്യം പരാജയപ്പെടുകയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന് വ്യോമസേന പ്രതിസന്ധിയിലായി. യുഎസ് സൈന്യത്തിന്റെ ഡ്രോണുകൾ, വ്യോമ പിന്തുണ ഉള്‍പ്പെടെയുള്ള സഹായങ്ങളുണ്ടായിരുന്നെങ്കില് അഫ്ഗാന് സൈന്യം താലിബാനു മുന്നില്‍ കീഴടങ്ങില്ലായിരുന്നു. തങ്ങളെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന കാര്യം അഫ്ഗാന് സൈന്യം തിരിച്ചറിഞ്ഞതാണ് ആത്യന്തികമായ കാരണമെന്നും പട്രേയസ് പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ സ്ഥിതിയെ ഹൃദയഭേദകമാണ്. ഇതൊരു ദുരന്തമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. താലിബാന് പാക്കിസ്ഥാന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ അഫ്ഗാന് സൈന്യം പരാജയപ്പെടുകയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.