+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്യോഗസ്ഥർ എഴുതി നൽകും, മുഖ്യമന്ത്രി ഒപ്പുവയ്ക്കും; വിമർശനവുമായി പ്രതിപക്ഷ നേതാവ്

പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
ഉദ്യോഗസ്ഥർ എഴുതി നൽകും, മുഖ്യമന്ത്രി ഒപ്പുവയ്ക്കും; വിമർശനവുമായി പ്രതിപക്ഷ നേതാവ്
പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോവിഡ് പരിശോധനാ സംവിധാനത്തിന്‍റെ പാളിച്ചയാണ് കേരളത്തിലെ രോഗവ്യാപനത്തിനു പ്രധാന കാരണം. ആന്‍റിജൻ പരിശോധന വേണ്ടത്ര ഫലം കാണുന്നില്ലെന്നു വ്യക്തമാണ്. ഇപ്പോഴും 75 ശതമാനം ആന്‍റിജൻ പരിശോധനയാണ് കേരളത്തിൽ നടക്കുന്നത്. ആന്‍റിജൻ പൂർണമായി ഒഴിവാക്കി ആർടിപിസിആർ പരിശോധന വ്യാപകമാക്കേണ്ട സമയം അതിക്രമിച്ചു.

ഒരാൾ പോസ്റ്റീവ് ആയാൽ സന്പർക്കബാധിതരെ കണ്ടെത്തുന്നതിലും കേരളം പരാജയമാണ്. ഒരാൾ പോസിറ്റീവ് ആയാൽ 20 പേരിൽ പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും അംഗീകരിച്ചിരിക്കുന്ന പൊതു മാനദണ്ഡം. എന്നാൽ കേരളത്തിൽ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം ഇപ്പോഴും വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുന്നില്ല. കേരളത്തിൽ നിന്നുവരുന്നവർക്ക് കർണാടക ഏഴുദിവസത്തെ സർക്കാർ ക്വാറന്ൈ‍റൻ അടക്കം ആലോചിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു.
More in Latest News :