കൊച്ചി: കാക്കനാട്ടെ ലഹരിമരുന്ന് പ്രതികളിൽ നിന്ന് പിടികൂടിയ മാൻ കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിൽ. കൊച്ചിയിലെ എക്സൈസ് ഓഫീസിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മാൻ കൊമ്പ് കസ്റ്റഡിയിലെടുത്തത്. നേരത്തേ, 39 സെ.മി നീളമുള്ള മാൻ കൊമ്പിന്റെ വിവരം മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.
അതേസമയം, ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായെന്നും ആരോപണമുണ്ട്. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആര്‍.
ആദ്യ എഫ്ഐആര്‍ യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങള്‍ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐആറിൽ പ്രതികളില്ല.
എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായെന്നും ആരോപണമുണ്ട്. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആര്‍.
ആദ്യ എഫ്ഐആര്‍ യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങള്‍ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐആറിൽ പ്രതികളില്ല.
എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.