മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമായിരുന്നുവെന്നു പ്രസംഗിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രി നാരാണൻ റാണ അറസ്റ്റിലായ സംഭവത്തിൽ ഉദ്ധവിനു മറുപാരയായി പഴയ പ്രസംഗം.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കുറ്റം ചുമത്തിയാണ് കേന്ദ്ര ചെറുകിട-ഇടത്തരം സംരംഭക വകുപ്പ് മന്ത്രിയായ റാണയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിനു പ്രേരണ നൽകിയെന്നത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
20 വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് റാണെ. പരാമർശത്തിന്റെ പേരിൽ തനിക്കെതിരേ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റിൽനിന്നു സംരക്ഷണം തേടിയും നാരായൺ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹർജി കോടതി തള്ളി. ഇതിനു പിന്നാലെയാണ് റാണയെ അറസ്റ്റ് ചെയ്തത്. മുൻ ശിവസേനക്കാരൻ കൂടിയായ ബിജെപി നേതാവ് റാണെയും ശിവസേനയും കടുത്ത എതിരാളികളാണ്. റാണെയെ മുന്നിൽനിർത്താണ് ബിജെപി ശിവസേനയ്ക്കെതിരേ നീങ്ങുന്നത്.
അതേസമയം, റാണയുടെ പരാമർശത്തിൽ അറസ്റ്റ് നടത്തിയതിനിടെ ഉദ്ധവ് താക്കറെയുടെ പഴയ പ്രസംഗം പൊടി തട്ടിയെടുത്ത് എതിരാളികൾ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ ചെരിപ്പിന് അടിക്കണമെന്നാണ് വീഡിയോയിൽ താക്കറെ പറയുന്നത്.
താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് ഒരു വർഷം മുന്പ് 2018-ൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റാണെ നടത്തിയതിനേക്കാൾ മോശമായ പ്രസംഗമാണ് മറ്റൊരു മുഖ്യമന്ത്രിക്കെതിരേ അന്നു താക്കറെ നടത്തിയതെന്നാണ് ബിജെപി കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണം.
എങ്ങനെ അയാൾക്കു മുഖ്യമന്ത്രി ആയിരിക്കാൻ കഴിയും? അദ്ദേഹം യോഗിയാണെന്നു പറയുന്നു. യോഗിയാണെങ്കിൽ എല്ലാം ഉപേക്ഷിക്കണം, ഗുഹയിൽ കഴിയണം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ കയറിയിരുന്ന് സ്വയം യോഗിയെന്നു വിളിക്കുന്നു. യുപിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു.
മഹാരാഷ്ട്രയിൽ എത്തിയ അദ്ദേഹം ശിവജിയുടെ പ്രതിമയ്ക്കു മുന്നിൽ ചെരിപ്പുകൾ ഇട്ടുനിന്നു. അതേ ചെരിപ്പുകൾ ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കാനാണ് എനിക്കു തോന്നുന്നത്. ശിവജിയുടെ പ്രതിമയ്ക്കു മുന്നിൽ നിൽക്കാൻ എന്തു യോഗ്യതയാണ് താങ്കൾക്കുള്ളത്? - ഇങ്ങനെ നീളുന്നതായിരുന്നു താക്കറെയുടെ പ്രസംഗം.
പുതിയ വിവാദത്തിന്റെ സാഹചര്യത്തിൽ മൂന്നു വർഷം മുന്പത്തെ പരാമർശത്തിന്റെ പേരിൽ താക്കറെയ്ക്കെതിരേ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താക്കറെയുടെ വീഡിയോ കൂടി പുറത്തുവന്നതോടെ വിവാദം കൂടുതൽ കത്തിപ്പിടിക്കുകയാണ്.
ഇതിനിടെ, റാണെയുടെ പരാമർശത്തിനെതിരേ ശിവസേനാ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം തുടരുകയാണ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും റാണെയ്ക്കെതിരേ പോസ്റ്റർ പതിച്ചു. അമരാവതിയിൽ ശിവസേനാ പ്രവർത്തകർ ബിജെപി ഓഫീസ് തകർത്തു. മുംബൈയുടെ വിവിധയിടങ്ങളിൽ ശിവസേന-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പലയിടത്തും കല്ലേറുണ്ടായി.
നാസിക്കിൽ ബിജെപി ഓഫീസിനു നേർക്കു ശിവസേനക്കാർ കല്ലെറിഞ്ഞു. റാണെയുടെ പരാർശത്തെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, പാർട്ടി നൂറു ശതമാനവും അദ്ദേഹത്തോടൊപ്പം നിലകൊള്ളുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കുറ്റം ചുമത്തിയാണ് കേന്ദ്ര ചെറുകിട-ഇടത്തരം സംരംഭക വകുപ്പ് മന്ത്രിയായ റാണയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിനു പ്രേരണ നൽകിയെന്നത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
20 വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് റാണെ. പരാമർശത്തിന്റെ പേരിൽ തനിക്കെതിരേ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റിൽനിന്നു സംരക്ഷണം തേടിയും നാരായൺ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹർജി കോടതി തള്ളി. ഇതിനു പിന്നാലെയാണ് റാണയെ അറസ്റ്റ് ചെയ്തത്. മുൻ ശിവസേനക്കാരൻ കൂടിയായ ബിജെപി നേതാവ് റാണെയും ശിവസേനയും കടുത്ത എതിരാളികളാണ്. റാണെയെ മുന്നിൽനിർത്താണ് ബിജെപി ശിവസേനയ്ക്കെതിരേ നീങ്ങുന്നത്.
അതേസമയം, റാണയുടെ പരാമർശത്തിൽ അറസ്റ്റ് നടത്തിയതിനിടെ ഉദ്ധവ് താക്കറെയുടെ പഴയ പ്രസംഗം പൊടി തട്ടിയെടുത്ത് എതിരാളികൾ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ ചെരിപ്പിന് അടിക്കണമെന്നാണ് വീഡിയോയിൽ താക്കറെ പറയുന്നത്.
താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് ഒരു വർഷം മുന്പ് 2018-ൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റാണെ നടത്തിയതിനേക്കാൾ മോശമായ പ്രസംഗമാണ് മറ്റൊരു മുഖ്യമന്ത്രിക്കെതിരേ അന്നു താക്കറെ നടത്തിയതെന്നാണ് ബിജെപി കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണം.
എങ്ങനെ അയാൾക്കു മുഖ്യമന്ത്രി ആയിരിക്കാൻ കഴിയും? അദ്ദേഹം യോഗിയാണെന്നു പറയുന്നു. യോഗിയാണെങ്കിൽ എല്ലാം ഉപേക്ഷിക്കണം, ഗുഹയിൽ കഴിയണം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ കയറിയിരുന്ന് സ്വയം യോഗിയെന്നു വിളിക്കുന്നു. യുപിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു.
മഹാരാഷ്ട്രയിൽ എത്തിയ അദ്ദേഹം ശിവജിയുടെ പ്രതിമയ്ക്കു മുന്നിൽ ചെരിപ്പുകൾ ഇട്ടുനിന്നു. അതേ ചെരിപ്പുകൾ ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കാനാണ് എനിക്കു തോന്നുന്നത്. ശിവജിയുടെ പ്രതിമയ്ക്കു മുന്നിൽ നിൽക്കാൻ എന്തു യോഗ്യതയാണ് താങ്കൾക്കുള്ളത്? - ഇങ്ങനെ നീളുന്നതായിരുന്നു താക്കറെയുടെ പ്രസംഗം.
പുതിയ വിവാദത്തിന്റെ സാഹചര്യത്തിൽ മൂന്നു വർഷം മുന്പത്തെ പരാമർശത്തിന്റെ പേരിൽ താക്കറെയ്ക്കെതിരേ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താക്കറെയുടെ വീഡിയോ കൂടി പുറത്തുവന്നതോടെ വിവാദം കൂടുതൽ കത്തിപ്പിടിക്കുകയാണ്.
ഇതിനിടെ, റാണെയുടെ പരാമർശത്തിനെതിരേ ശിവസേനാ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം തുടരുകയാണ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും റാണെയ്ക്കെതിരേ പോസ്റ്റർ പതിച്ചു. അമരാവതിയിൽ ശിവസേനാ പ്രവർത്തകർ ബിജെപി ഓഫീസ് തകർത്തു. മുംബൈയുടെ വിവിധയിടങ്ങളിൽ ശിവസേന-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പലയിടത്തും കല്ലേറുണ്ടായി.
നാസിക്കിൽ ബിജെപി ഓഫീസിനു നേർക്കു ശിവസേനക്കാർ കല്ലെറിഞ്ഞു. റാണെയുടെ പരാർശത്തെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, പാർട്ടി നൂറു ശതമാനവും അദ്ദേഹത്തോടൊപ്പം നിലകൊള്ളുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.