മുംബൈ: മഹാരാഷ്ട്ര പോലീസെടുത്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ചെറുകിട -ഇടത്തരം സംരംഭക വകുപ്പുമന്ത്രി നാരായൺ റാണെ കോടതിയിലേക്ക്. ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് റാണെയുടെ നീക്കം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു സംസാരിച്ചതിനു ചൊവ്വാഴ്ച മഹാരാഷ്ട്ര പോലീസ് റാണെയെ അറസ്റ്റ് ചെയ്തിരുന്നു. “ഉദ്ധവിനെ അടിക്കുമായിരുന്നു” എന്നായിരുന്നു റാണെയുടെ പരാമർശം. ജൻ ആശീർവാദ് യാത്ര നടത്തിവരികയായിരുന്നു അദ്ദേഹത്തെ രത്നിഗിരി ജില്ലയിൽവച്ചാണ് അറസ്റ്റ് ചെയ്തത്. ഉദ്ധവിനെ തല്ലുമെന്ന് പ്രസംഗത്തിൽ റാണെക്കെതിരെ നാല് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റാണെയെ മുംബൈയിൽനിന്നു 300 കിലോമീറ്റർ അകലെ സംഗമേശ്വർ പോലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോയത്. കലാപത്തിനു പ്രേരണ നല്‍കിയെന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. 20 വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണു റാണെ.
“സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്ന് അറിയാത്ത ഉദ്ധവ് താക്കറെയെ, അവിടെ താനുണ്ടായിരുന്നെങ്കിൽ അടിച്ചേനെ” എന്നായിരുന്നു നാരായൺ റാണെ ജൻ ആശീർവാദ് യാത്രയ്ക്കിടെ തിങ്കളാഴ്ച പ്രസ്താവിച്ചത്. ഓഗസ്റ്റ് 15നു നടത്തിയ പ്രസംഗത്തിൽ, സ്വാതന്ത്ര്യം കിട്ടിയവർഷം താക്കറെ മറന്നുപോയെന്നും പ്രസംഗമധ്യേ സഹായികളോടു ചോദിച്ചുവെന്നുമായിരുന്നു റാണെ പറഞ്ഞത്.
തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ചൊവ്വാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാമർശത്തിന്റെ പേരിൽ തനിക്കെതിരേ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റിൽനിന്നു സംരക്ഷണം തേടിയും നാരായൺ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റാണെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു സംസാരിച്ചതിനു ചൊവ്വാഴ്ച മഹാരാഷ്ട്ര പോലീസ് റാണെയെ അറസ്റ്റ് ചെയ്തിരുന്നു. “ഉദ്ധവിനെ അടിക്കുമായിരുന്നു” എന്നായിരുന്നു റാണെയുടെ പരാമർശം. ജൻ ആശീർവാദ് യാത്ര നടത്തിവരികയായിരുന്നു അദ്ദേഹത്തെ രത്നിഗിരി ജില്ലയിൽവച്ചാണ് അറസ്റ്റ് ചെയ്തത്. ഉദ്ധവിനെ തല്ലുമെന്ന് പ്രസംഗത്തിൽ റാണെക്കെതിരെ നാല് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റാണെയെ മുംബൈയിൽനിന്നു 300 കിലോമീറ്റർ അകലെ സംഗമേശ്വർ പോലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോയത്. കലാപത്തിനു പ്രേരണ നല്‍കിയെന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. 20 വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണു റാണെ.
“സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്ന് അറിയാത്ത ഉദ്ധവ് താക്കറെയെ, അവിടെ താനുണ്ടായിരുന്നെങ്കിൽ അടിച്ചേനെ” എന്നായിരുന്നു നാരായൺ റാണെ ജൻ ആശീർവാദ് യാത്രയ്ക്കിടെ തിങ്കളാഴ്ച പ്രസ്താവിച്ചത്. ഓഗസ്റ്റ് 15നു നടത്തിയ പ്രസംഗത്തിൽ, സ്വാതന്ത്ര്യം കിട്ടിയവർഷം താക്കറെ മറന്നുപോയെന്നും പ്രസംഗമധ്യേ സഹായികളോടു ചോദിച്ചുവെന്നുമായിരുന്നു റാണെ പറഞ്ഞത്.
തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ചൊവ്വാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാമർശത്തിന്റെ പേരിൽ തനിക്കെതിരേ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റിൽനിന്നു സംരക്ഷണം തേടിയും നാരായൺ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റാണെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.