വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം ഓഗസ്റ്റ് 31 -നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഒഴിപ്പിക്കലിനുള്ള ഡെസ് ലൈൻ പാലിക്കാനുള്ള ഓട്ടത്തിലാണ് യുഎസ്. രക്ഷാദൗത്യം എത്രയും വേഗം പൂർത്തിയാക്കുന്നുവോ അത്രയും നല്ലതെന്നും ബൈഡൻ പറഞ്ഞു.
താലിബാന് സംഘവും വിദേശ പൗരന്മാരെ പുറത്തെത്തിക്കാന്‍ സഹായം ചെയ്യുന്നുണ്ടെന്നും ബൈൻഡ് പറഞ്ഞു. താലിബാന്റെ പ്രവൃത്തികളെ അന്താരാഷ്ട്ര സമൂഹം വിധിക്കട്ടെ. താലിബാനോടുള്ള സമീപനത്തിൽ ഇയു, നാറ്റോ, യുഎൻ, ജി-7 നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
അതിനിടെ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനെതിരെ അഫ്ഗാനിലെ ഐഎസ് അനുകൂല സംഘടനകളില്‍ നിന്ന് ചില ഭീഷണികള്‍ വരുന്നതായും ബൈഡന് വ്യക്തമാക്കി. ഐഎസ് ഭീഷണി വർധിക്കുന്നതിനാൽ എയർലിഫ്റ്റ് ഉടൻ അവസാനിപ്പിക്കേണ്ടിവന്നു. അഫ്ഗാനിൽ അധിക നേരം തുടരുന്നത് ആക്രമണ സാധ്യത വർധിപ്പിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 14 മുതൽ ഏകദേശം 70,700 ആളുകളെ യുഎസ് ഒഴിപ്പിച്ചു. ജൂലൈ അവസാനത്തോടെ അമേരിക്ക 75,900 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നതായും യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിൽ പറഞ്ഞു.
താലിബാന് സംഘവും വിദേശ പൗരന്മാരെ പുറത്തെത്തിക്കാന്‍ സഹായം ചെയ്യുന്നുണ്ടെന്നും ബൈൻഡ് പറഞ്ഞു. താലിബാന്റെ പ്രവൃത്തികളെ അന്താരാഷ്ട്ര സമൂഹം വിധിക്കട്ടെ. താലിബാനോടുള്ള സമീപനത്തിൽ ഇയു, നാറ്റോ, യുഎൻ, ജി-7 നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
അതിനിടെ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനെതിരെ അഫ്ഗാനിലെ ഐഎസ് അനുകൂല സംഘടനകളില്‍ നിന്ന് ചില ഭീഷണികള്‍ വരുന്നതായും ബൈഡന് വ്യക്തമാക്കി. ഐഎസ് ഭീഷണി വർധിക്കുന്നതിനാൽ എയർലിഫ്റ്റ് ഉടൻ അവസാനിപ്പിക്കേണ്ടിവന്നു. അഫ്ഗാനിൽ അധിക നേരം തുടരുന്നത് ആക്രമണ സാധ്യത വർധിപ്പിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 14 മുതൽ ഏകദേശം 70,700 ആളുകളെ യുഎസ് ഒഴിപ്പിച്ചു. ജൂലൈ അവസാനത്തോടെ അമേരിക്ക 75,900 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നതായും യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിൽ പറഞ്ഞു.